ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം∙ മൂത്ത മകൾ ആസ്മിന്റെ വിവാഹച്ചെലവുകൾക്ക് സ്വരുക്കൂട്ടാൻ വേണ്ടിയാണ് മുഹമ്മദ് ജിബ്രേൽ കേരളത്തിൽ എത്തിയത്. രാവും പകലും പണിയെടുക്കുമ്പോൾ മനസ്സിൽ നിറയെ മകളുടെ കൈപിടിച്ചു കൊടുക്കുന്നതിന്റെ സുന്ദര സ്വപ്നങ്ങളായിരുന്നു. അവധിയില്ലാതെയാണ് പലപ്പോഴും പണിയെടുത്തത്. ഒടുവിൽ ചേതനയറ്റ് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ മകളുടെ വിവാഹം എന്ന സ്വപ്നം ബാക്കിയായി. അഞ്ച് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ജിബ്രേൽ.

ബിഹാർ കാത്തിഹർ ജില്ലയിലെ സിസ്യ ഗ്രാമത്തിൽ അമ്മ അജ്മീരിക്കൊപ്പമാണ് മക്കളായ ആസ്മിൻ, റുഖ്സർ, മർജിന, ജുനൈദ്, അഹ്സൻ എന്നിവർ കഴിയുന്നത്. മൂത്തത് മൂന്ന് പെൺമക്കൾ. ആൺമക്കൾ രണ്ടും ചെറിയ കുട്ടികളാണെന്ന് ജിബ്രേലിന്റെ സുഹൃത്തുക്കൾ പറയുന്നു.
അടുത്ത അവധിക്ക് നാട്ടിൽ പോകുമ്പോൾ മകളുടെ വിവാഹം നടത്തണമെന്ന ആഗ്രഹം പങ്കുവയ്ക്കുമായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും സുഹൃത്തുക്കൾ പറയുന്നു.

അപകടത്തെക്കുറിച്ച് ഒപ്പം ജോലി ചെയ്യുന്നവർ പറയുന്നതിങ്ങനെ: ടിപ്പറിൽ നിന്ന് മണ്ണിറക്കുമ്പോൾ വാഹനത്തിനു വഴി പറഞ്ഞു കൊടുത്ത് പിന്നിലായാണു ജിബ്രേൽ നിന്നത്. ടിപ്പർ പോയി പെട്ടെന്ന് ജിബ്രേൽ അപ്രത്യക്ഷനായി. കൂടെ ജോലി ചെയ്തിരുന്നയാളെ കാണാനില്ലെന്ന് സൂപ്പർവൈസറെ അറിയിച്ചെങ്കിലും അദ്ദേഹം കാര്യമായെടുത്തില്ല.
നിങ്ങൾ നിങ്ങളുടെ പണി നോക്കൂ എന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി. ടിപ്പറിൽ നിന്ന് ഇട്ടുകൊണ്ടിരുന്ന മണ്ണിൽ കാലു പുതഞ്ഞു വീണതാകാമെന്നാണ് അവർ പറയുന്നത്.

പിന്നിൽ നിൽക്കുന്നയാളെ ടിപ്പർ ഡ്രൈവർക്കു കാണാനുമാകില്ല. കണാനില്ലെന്നു പറഞ്ഞപ്പോൾ തിരച്ചിൽ നടത്തിയിരുന്നുവെങ്കിൽ ജിബ്രേലിന്റെ ജീവൻ രക്ഷിക്കാമായിരുന്നു – സുഹൃത്തുക്കൾ പറഞ്ഞു.
