Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെന്‍ഷന്‍ കൊടുത്താല്‍ കമ്മീഷന് പരാതി നല്‍കും; കെസി വേണുഗോപാലിനെ പിന്തുണച്ച് വിഡി സതീശന്‍


മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . പാവപ്പെട്ട വര്‍ പെന്‍ഷന്‍ തുകയ്ക്കായി കാത്തുനില്‍ക്കുമ്പോള്‍ അതുകൊടുക്കരുതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും ആകുമോ?. എന്നാല്‍ പാവപ്പെട്ടവന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ചൂണ്ടിക്കാണിക്കുമെന്നും സതീശന്‍ പറഞ്ഞു. മലപ്പുറം ജില്ലക്കാരെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും നിരന്തരം അധിക്ഷേപിക്കുകയാണെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പെന്‍ഷന്‍ കാര്യത്തില്‍ കെസി വേണുഗോപാല്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കുന്നത് ശരിയായ രീതിയാണോ. അതല്ലേ കെസി വേണുഗോപാല്‍ ചോദിച്ചത്. അതില്‍ എന്താണ് തെറ്റ്. മറ്റൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ സിപിഎം നേതാക്കള്‍ കെസിയുടെ പ്രസ്താവന വളച്ചൊടിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

എല്‍ഡിഎഫ് പ്രചാരണം ഇവിടെ നയിക്കുന്നത് സിപിഎം നേതാവ് എ വിജയരാഘവനാണ്. മലപ്പുറം ജില്ലയെ അധിക്ഷേപിച്ച് ഒരുഡസനിലേറെ തവണയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. പ്രിയങ്ക ഗാന്ധി വന്‍വിജയം നേടിയത് വര്‍ഗീയ വാദികള്‍ വോട്ട് നല്‍കിയിട്ടാണെന്നാണ് സിപിഎം നേതാവ് പറഞ്ഞത്. വിജയരാഘവന്‍ ആ വാദത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു.

നിലമ്പൂരില്‍ 95000ലധികം വോട്ടാണ് പ്രിയങ്കയ്ക്ക് കിട്ടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 29,000 വോട്ടുകളും. പ്രിയങ്കക്ക് വോട്ടുചെയ്ത എല്ലാവരും തീവ്രവാദികളാണോ? മലപ്പുറത്തെ കുറിച്ച്, ലീഗ് നേതാക്കളെ കുറിച്ച്, ദേശീയപാത സമരങ്ങളെ കുറിച്ച്, പാണക്കാട് തങ്ങളെ കുറിച്ച് പറഞ്ഞതില്‍ സിപിഎം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ?. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞ അതേകാര്യം മറ്റൊരുതരത്തില്‍ സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

ആശാവര്‍ക്കര്‍മാരെയും അവരുടെ കുടുംബത്തെയും പട്ടിക്കിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുന്ന ക്രൂരമായി മനസിന്റെ ഉടമയാണ് ഈ സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ സമരം ചെയ്യന്നവര്‍ രാജ്യദ്രോഹികളാണെന്ന മോദിയുടെ മറ്റൊരുരീതിയാണ് പിണറായി വിജയന്റെത്. മുതലാളിത്തമനോഭാവത്തോടെ സമരം ചെയ്യുന്നവരെ നോക്കിക്കാണരുതെന്നും സതീശന്‍ പറഞ്ഞു.

ഹൈവേനിര്‍മാണത്തില്‍ വ്യാപകക്രമക്കേട് നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരികയാണ്. ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നത്. ദേശീയപാത നിര്‍മിതികള്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. ഈ ക്രമക്കേടിന് ആരാണ് ഉത്തരവാദി. ഇതില്‍ ദേശീയ പാത അതോറിറ്റിക്കെ തിരെ കേരള സര്‍ക്കാരിന് പരാതിയില്ലേയെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണ മെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിനെ സഹായിക്കാനാണ് ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരി ക്കുന്നത്. പിന്നീട് വിവാദമായതോടെ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു. ബിജെപിക്കാര്‍ക്ക് പോലും അറിയില്ല അവരുടെ സ്ഥാനാര്‍ഥിയെയെന്നും സതീശന്‍ പറഞ്ഞു.


Read Previous

ക്ഷേമനിധി ബോര്‍ഡുകള്‍ എത്ര കോടി കൊടുക്കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയണം; വാക്കുകള്‍ വളച്ചൊടിച്ചു; പെന്‍ഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കെസി വേണുഗോപാല്‍

Read Next

15 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ മീനായില്‍; ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി, അറഫ സംഗമം നാളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »