പ്രാര്‍ത്ഥനാ സംഘങ്ങളുടെ ഇടപെടല്‍, മൂന്നു വര്‍ഷം രോഗം മറച്ചുവെച്ചു’; പിന്നില്‍ മകന്‍ ചാണ്ടി ഉമ്മനും,ഭാര്യ മറിയാമ്മയും; ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് വേണമെന്ന് സഹോദരന്‍


കോട്ടയം: ഉമ്മന്‍ചാണ്ടിയ്ക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി സഹോദരന്‍ അലക്‌സ് ചാണ്ടി. 2015ല്‍ രോഗം കണ്ടുപിടിച്ചിട്ടും മകന്‍ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ചികിത്സ നിഷേധിച്ചെന്നും സഹോദരന്‍. ന്യൂയോര്‍ക്കില്‍ ചികിത്സ യ്ക്കായി പോയപ്പോള്‍ മകനും ഭാര്യയും ആണ് അവിടെവച്ചു ചികിത്സ നിഷേധിച്ച തെന്നും രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വര്‍ഷത്തോളം കുടുംബാംഗങ്ങളില്‍ നിന്ന് ഈ വിവരം മറച്ചുവെച്ചുവെന്നും സഹോദരന്‍ ആരോപിച്ചു

മൂത്ത മകള്‍ മറിയം ഉമ്മനും ഇളയ മകന്‍ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നില്‍ക്കുന്നത്. ആധുനിക ചികിത്സയ്ക്ക് പകരം ആയുര്‍വേദ ചികിത്സയാണ് ഇപ്പോള്‍ അദ്ദേഹത്തിന് നല്‍കുന്നത്. ജര്‍മ്മനിയില്‍ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയില്‍ ചികിത്സ നടത്താന്‍ ഇവര്‍ സമ്മതിച്ചില്ലെന്നും അലക്‌സ് ചാണ്ടി പറഞ്ഞു.

ചികിത്സ നിഷേധിക്കുന്നതില്‍ പ്രാര്‍ത്ഥനാ സംഘങ്ങളുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയി ക്കുന്നു. സഹോദരന് ചികിത്സ നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സ്പീക്കര്‍ ക്കും ഡിജിപിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി യുടെ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തീരുമാനിക്കണ മെന്നും സഹോദരന്‍ ആവശ്യപ്പെട്ടു


Read Previous

കൊച്ചിയില്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയില്‍ രണ്ടു കണ്ടെയ്നര്‍ നിറയെ മത്സ്യം; എത്തിയത് ആന്ധ്രാപ്രദേശില്‍ നിന്ന്

Read Next

സന്ധ്യ ഡിജിപിയാകില്ല; വനിതാ ഡിജിപി എന്ന സ്വപ്നവും പൊലിയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »