Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അരവിന്ദാക്ഷന്‍റെയും ജിൽസിന്‍റെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എറണാകുളം പിഎംഎൽഎ കോടതിയുടെതാണ് വിധി.

കേസിലെ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു.

അതേസമയം ഇ ഡി തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് അരവിന്ദാക്ഷന്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. ഇഡി ആരോപിക്കന്നതു പോലെ തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു ബാങ്ക് അക്കൗണ്ടോ, നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷന്റെ വാദം. എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതി യുടെത് തന്നെയെന്ന് ഇഡി തിരിച്ചടിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇക്കാര്യം അരവിന്ദാക്ഷന്‍ സമ്മതിച്ചതാണ്. ബാങ്കും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.

കേസില്‍ ഇഡി രാഷ്ട്രീയം കളിക്കുകയാണെന്നും സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന ബുള്‍ഡോസറായി ഇഡി മാറുകയാണെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞു. അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടിലൂടെ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന് ഇ ഡി തെറ്റിദ്ധരിപ്പിച്ചു. കേസില്‍ രാഷ്ട്രീയ താത്പര്യത്തോടെയാണ് അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്നും അരവിന്ദാക്ഷന്‍ ആവര്‍ത്തിച്ചു.

അതേസമയം ഇഡി അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഐഎഎസാണ് കോടതിയെ സമീപിച്ചത്. കൂടാതെ ഇഡി സമൻസ് നിയമ വിരുദ്ധമാണെന്നും ടി വി സുഭാഷ് കോടതിയെ അറിയിച്ചു.

എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് സമൻസിൽ പറയുന്നില്ല. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നതെന്നും സമൻസ് മാനസികമായി പീഡിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനുമാണ് ഇഡി ലക്ഷ്യമിടുന്നത്. കുടുംബ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെടുന്ന ഇഡി നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.


Read Previous

ഒരു വാചകമെടുത്ത് അനാവശ്യം പറയുന്നു; എന്നും പലസ്തീൻ ജനതയ്ക്കൊപ്പം’; വിശദീകരണവുമായി തരൂർ

Read Next

ഒ ഐ സി സി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റി, കെ ഒ അബ്ദുൾ മജീദ് പ്രസിഡണ്ട്‌; കെ ഹരീന്ദ്രൻ ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »