കോഴിക്കോട് ചരക്കു കപ്പലിന് തീ പിടിച്ചു, കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചു; അപകടത്തില്‍ പെട്ടത് വാൻ ഹായ് 503, കപ്പലില്‍ 22 ജീവനക്കാര്‍, 18 പേരെ രക്ഷിച്ചു


കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കു കപ്പലിന് തീ പിടിച്ചു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചു. സിംഗപ്പൂരിൽ രജിസ്‌റ്റർ ചെയ്‌ത വാൻ ഹായ് 503 കപ്പലാണ് അപകടത്തില്‍ പെട്ടത്. കൊളംബോയിൽ നിന്ന് മദർ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കു മായി മഹാരാഷ്ട്രയിലെ നവഷേവ തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പല്‍. ബേപ്പൂര്‍- അഴീക്കലിന് സമീപമാണ് അപകടം നടന്നിരിക്കുന്നത്.

കപ്പലില്‍ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 18 പേര്‍ കടലിലേക്ക് ചാടി. ഇവരെ രക്ഷപ്പെടു ത്തിയിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നും കോസ്‌റ്റ്ഗാർഡ് അറിയിച്ചു. കപ്പലിലെ നാല് ജീവനക്കാരെ കാണാനില്ലന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള ഇ ടിവി ഭാരതിനോട് പറഞ്ഞു. ഇവരെ കണ്ടെത്താ നുള്ള ശ്രമത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കപ്പലിൽ ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു മ്യാന്‍മാര്‍ പൗരന്‍, രണ്ട് തായ്‌വാന്‍ പൗരന്‍മാര്‍, ഒരു ഇന്തോനേഷ്യന്‍ പൗരന്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭ്യമല്ലാത്തത്. രക്ഷപ്പെ ടുത്തിയ ജീവനക്കാര്‍ക്ക് അടിയന്തര ചികിത്സ നൽകാൻ ബേപ്പൂർ ഫെസിലിറ്റേഷൻ സെൻ്റർ സജ്ജമായി. കപ്പൽ കമ്പനി എജൻ്റ് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പ് വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കപ്പൽ തീപിടിച്ച് ഒഴുകി നടക്കുന്നതായി കോസ്‌റ്റ്ഗാർഡ് അറിയിച്ചു. 50 കണ്ടെയ്‌നറുകള്‍ കടലിലേക്ക് മറിഞ്ഞതായും സൂചനയുണ്ട്. കപ്പലിലെ തീ നിയന്ത്രണവിധേയമല്ലെന്നും തീ അണക്കാനായിട്ടില്ലെന്നും കോസ്‌റ്റ്ഗാർഡ് അറിയിച്ചു. കപ്പലിലെ രക്ഷാദൗത്യം അതി സങ്കീർണമാണ്. കപ്പൽ കത്തി തീരാനും സാധ്യതയുണ്ട്. കപ്പലിനെ രക്ഷപ്പെടുത്താൻ കഴിയാതെ വന്നാൽ ക്യാപ്റ്റൻ അടക്കമുള്ളവരെ പുറത്ത് എത്തിക്കും.

വീഡിയോ

കപ്പലിലെ തീ അണയ്ക്കാനുള്ള പ്രവർത്തനം തുടങ്ങി. കപ്പൽ മുങ്ങാതെ സമീപത്തെ കരയ്ക്ക് അടുപ്പിക്കന്നതിനായിരിക്കും അടുത്ത ഘട്ടത്തിൽ ശ്രമിക്കുകയെന്നും അതുൽ പിള്ള വ്യക്തമാക്കി. അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് വിവരം. അപകട വസ്‌തുക്കൾ അടങ്ങിയ നാല് തരം കാർഗോകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് കേരള മാരിടൈം ബോർഡ് അറിയിച്ചു. ഐഎംഡിജി വിഭാഗത്തിൽ പെട്ട ഖരദ്രാവക വസ്‌തുക്കളാണ് ഇതിലുള്ളത്. ഇത് ക്ലാസ് 3, 4.1, 4.2, 6.1 എന്നീ വിഭാഗത്തിൽ പെട്ട വസ്‌തുക്കളാണ്. തനിയെ തീ പിടിക്കുന്നതും പൊട്ടിത്തെ റിക്കുന്നതും തീ പടരുന്നതും വിഷാംശമുള്ളതുമാണ് ഇവ. അപകടമില്ലാത്ത വസ്‌തുക്കൾ അടങ്ങിയ കാർഗോയും കപ്പലിലുണ്ട്.

കപ്പലിലുള്ള ജീവനക്കാരെ സുരക്ഷിതരായി കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കോസ്‌റ്റ്ഗാ ര്‍ഡും നേവിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്‌റ്റ്ഗാർഡിൻ്റെ കപ്പലുകളായ സചേത്, അർണ വേഷ് , സമുദ്ര പ്രഹരി, അഭിനവ് , രാജദൂത്, സി 144 എന്നീ കപ്പലുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളെന്ന് കോസ്‌റ്റ്ഗാർഡ് അറിയിച്ചു. നേവിയുടെ ഐഎൻഎസ് സൂറത്തും രക്ഷാപ്രവർത്തനത്തി നായി സ്ഥലത്തേക്കെത്തിയിട്ടുണ്ട്.

അപകട സമയത്ത് മണിക്കൂറിൽ 14. 4 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചത്. യാത്ര തുടങ്ങി 11ാം മണിക്കൂറിലാണ് അപകടം. രാവിലെ 10.30 ന് എംവി വാൻ ഹായ് 503 എന്ന കപ്പലിൽ ഒരു അണ്ടർഡെക്ക് തീപിടുത്തമുണ്ടായതായി തീര രക്ഷാ സേനയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള സന്ദേശവും ലഭിച്ചു.

ജൂണ്‍ ഏഴാം തീയതിയാണ് കപ്പല്‍ കൊളംബോയില്‍നിന്ന് പുറപ്പെട്ടത്. പത്തിനു രാവിലെ ഒൻപതരയോടു കൂടി മുംബൈയിൽ ജവഹർലാൽ നെഹ്റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650 ഓളം കണ്ടെയ്‌നറുകള്‍ ഉണ്ടായിരുന്നതായാണ് സൂചന.2005 ൽ നിർമിച്ച ഈ കപ്പൽ നിലവിൽ സിംഗപ്പൂർ പതാകയ്ക്ക് കീഴിലാണ് സഞ്ചരിക്കുന്നത്. 269 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ളതാണ് കപ്പലിനുള്ളത്. 20 വർഷം പഴക്കമുള്ള കണ്ടെയ്‌നർ കപ്പലാണിത്.


Read Previous

ഇൻഡോർ വ്യവസായിയുടെ കൊലപാതകം: ഹണിമൂണിനിടെ കൊല ചെയ്തത് ഭാര്യ വാടകയ്‌ക്കെടുത്ത ഗുണ്ടകൾ; 4 പേർ പിടിയിൽ

Read Next

കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, തീയണയ്ക്കല്‍ പ്രഥമ പരിഗണന; ജീവനക്കാരെ രക്ഷപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »