Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘മണ്ണിനടിയില്‍ എന്റെ വീട്ടുകാരുണ്ട്, പതിയെ മണ്ണ് നീക്കണം’; പൊട്ടിക്കരഞ്ഞ് യുവാവ്; വേദന പങ്കുവച്ച് ഹിറ്റാച്ചി ഓപ്പറേറ്റര്‍മാര്‍


കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്ന് മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പ്രവര്‍ത്തിച്ച ഹിറ്റാച്ചി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ കൈകാര്യം ചെയ്തവര്‍ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. മണ്ണിനടിയില്‍ നിന്ന് മനുഷ്യരെ എങ്ങനെ കണ്ടെത്തുമെന്നതിനാല്‍ വളരെ ശ്രദ്ധോടെ യായിരുന്നു യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത്. പലപ്പോഴും വൈകാരികതയാല്‍ സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും ജെസിബി ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു.

താന്‍ ഹിറ്റാച്ചി പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ഒരു യുവാവ് തന്റെ അടുത്തേക്ക് ഓടിയെത്തി. ഇവിടെ തന്റെ വീട് നിന്നിരുന്ന സ്ഥലമാണ്. ബന്ധുക്കള്‍ അടിയില്‍ പുതഞ്ഞുകി ടക്കുന്നതിനാല്‍ പതിയെ മണ്ണ് നീക്കണമെന്ന് അപേക്ഷിച്ച് പൊട്ടിക്കരയുകയായിരുന്നു. മറ്റൊരാള്‍ പറയുന്നത് ഇങ്ങനെ; ആദ്യമായാണ് ഇത്തരമൊരു അനുഭവം. മണ്ണ് നീക്കുന്ന തിനിടെ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തുമെന്നതിനാല്‍ അത് ഭാരിച്ച ഉത്തരവാദിത്വ മായിരുന്നെന്ന് അയാള്‍ പറയുന്നു.

വൈകാരിക പിരിമുറുക്കങ്ങള്‍ക്കിടയിലും തങ്ങളുടെ ജോലി ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും അവര്‍ പറയുന്നു. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ത്തില്‍ മരിച്ചവരുടെ എണ്ണം 391 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നു മടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഇന്നത്തെ തെരച്ചലില്‍ ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ ചാലിയാര്‍ പുഴയില്‍ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറില്‍ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ച ലിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഇന്ന് നിജപ്പെടുത്തിയിരുന്നു. 12 സോണു കളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ തുടരുന്നത്.


Read Previous

ദുരന്തബാധിതരായ 450 കുടുംബങ്ങളേയും പ്രത്യേകമായി പരിഗണിക്കണം, സർക്കാർ ആവശ്യപ്പെടുന്നത് ചെയ്യാൻ തയ്യാറാണെന്ന് വി.ഡി സതീശൻ

Read Next

പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ഏകാധിപത്യത്തിലേക്ക് നീങ്ങിയ ഭരണാധികാരി, ഇന്ത്യയ്ക്ക് പ്രിയപ്പെട്ടവള്‍, മതമൗലികവാദികളെ സധൈര്യം നേരിട്ടു; ജനാധിപത്യവാദിയില്‍ തുടക്കം, ഏകാധിപത്യത്തിലേക്കുള്ള പാതയില്‍ വീണ ഷെയ്ഖ് ഹസീന ഒടുവില്‍ ജനരോഷം ഭയന്ന് പലായനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »