ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ : പകർച്ചവ്യാധികളുടെ കേന്ദ്രമെന്ന് പേരുദോഷം കേട്ടിരുന്ന ആലപ്പുഴയ്ക്ക് നിലവിൽ ഭീഷണിയാകുന്നത് ജീവിതശൈലീ രോഗങ്ങൾ. ജില്ലയിൽ 30 വയസ്സിനു മുകളിലുള്ള 5.02 ലക്ഷംപേർ ജീവിതശൈലീരോഗം ഏതുനിമിഷവും പിടിപെടാവുന്ന ഉയർന്ന അപകടസാധ്യതാ പട്ടികയിലാണെന്ന് ശൈലി 2.0 ആരോഗ്യസർവേ കണ്ടെത്തി. 52.11 ശതമാനം പേരാണ് ഈ വിഭാഗത്തിലുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലുള്ളതിനെക്കാൾ കൂടുതലാണിത്.

21.27 ലക്ഷമാണ് ജില്ലയിലെ ജനസംഖ്യ . അതിൽ 9.65 ലക്ഷം പേരെയാണ് സർവേക്ക് വിധേയമാക്കിയത്. ഇവരിൽ 5.02 ലക്ഷം പേരുടെയും കമ്യൂണിറ്റി ബേസ്ഡ് അസസ്മെന്റ് ചെക്ക് ലിസ്റ്റ് (സി.ബി.എ.സി) സ്കോർ നാലിനു മുകളിലാണ്. സി.ബി.എ.സി സ്കോർ നാലിനു മുകളിലാണെങ്കിൽ ജീവിതശൈലീരോഗങ്ങളായ രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇവർക്ക് തുടർ ആരോഗ്യപരിശോധനകൾ നടത്തും. രക്തസമ്മർദത്തിന് ചികിത്സതേടുന്നവരുടെ എണ്ണവും മറ്റു ജില്ലകളിലേതിനെക്കാൾ കൂടുതലാണ് കൂടുതൽ പേർ രോഗികളാകാതിരിക്കാൻ മുൻകരുതൽ നടപടികളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ടുനീങ്ങുന്നത്. ബോധവത്കരണവും ഭക്ഷണശീലങ്ങളിലെ മാറ്റവും വ്യായാമമുറകളും പ്രോത്സാഹിപ്പിക്കും. ക്ഷയരോഗം സംശയിച്ച 25,000-ലേറെപ്പേരെയും കുഷ്ഠരോഗം സംശയിച്ച 24,987 പേരെയും സ്ക്രീനിങ്ങിനു വിധേയരാക്കുന്നുണ്ട്. രോഗം സ്ഥിരീകരിക്കുന്നവർക്ക് തുടർചികിത്സ ഉറപ്പാക്കും.
കാഴ്ചപരിമിതർ ഏറെ
ജില്ലയിലെ 2.95 ലക്ഷം പേർക്ക് കാഴ്ചപരിശോധന നിർദേശിച്ചിരിക്കുകയാണ്. ആകെ സർവേ നടത്തിയവരിൽ 28 ശതമാനത്തിലേറെയാണിത്. കേൾവിപരിശോധനയ്ക്ക് 39,926 പേരെ വിധേയരാക്കും.
2024 ഒക്ടോബറിലാണ് ശൈലി ആരോഗ്യസർവേ 2.0 തുടങ്ങിയത്
