Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബരിമല സ്വർണക്കൊള്ള കേസ്: മുഖ്യ പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി, പുറത്തു വരുന്നത് ഞെട്ടിക്കുന്ന തെളിവുകൾ


പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതികളുടെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ്. 1.3 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം നിരോധന നിയമ പ്രകാരമാണ് നടപടി.

‘ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ’ എന്ന പേരില്‍ 21 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിലാണ് ഇത്രയും സ്വത്തുക്കള്‍ മരവിപ്പിച്ചത്. എട്ട് സ്ഥാവര സ്വത്തുക്കള്‍ മരവിപ്പിച്ചു. സ്വര്‍ണക്കട്ടികളായി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷന്‍സില്‍ സൂക്ഷിച്ച 100 ഗ്രാം സ്വര്‍ണവും റെയ്‌ഡിൽ പിടിച്ചെടുത്തു. ഡിജിറ്റല്‍ തെളിവുകളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.’

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നോ എന്നും പ്രതികള്‍ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. 2019 മുതല്‍ സന്നിധാനത്ത് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡി കണ്ടെത്തിയതായും വിവരമുണ്ട്.

ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്നുമാണ് സുപ്രധാന രേഖകള്‍ കണ്ടെടുത്തത്. ദ്വാരപാലക പാളികളും കട്ടിളപ്പാളികളും സ്വര്‍ണം പൊതിയാന്‍ തീരുമാനമെടുത്ത മിനുട്ട്സുകളും ഫയലുകളും സ്വര്‍ണം പൊതിഞ്ഞ് ചെമ്പാണെന്ന് തിരുത്തിയ രേഖകളും കസ്റ്റഡിയിലെടുത്തതായും ഇഡി അവകാശപ്പെട്ടു.

സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്‌ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എന്‍ വാസു തുടങ്ങിയവരുടെ വീടുകളിലും മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീയുടെ തിരു വല്ലയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, സ്‌മാർട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനങ്ങളിലുമടക്കം അന്വേഷണ സംഘം പരിശോധന നടത്തി. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും കെപി ശങ്കരദാസ്, എന്‍ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു.

‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിൻ്റെ പേരാണ് ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’. കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലായാണ് റെയ്‌ഡ് നടത്തിയിരുന്നത്.

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാർ, ഉന്നത ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായാണ് പരിശോധന. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ യൂണിറ്റുകളിൽ നിന്നുള്ള നൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ശബരിമലയിലെ മറ്റ് ക്രമക്കേടുകളും വാജി വാഹന കൈമാറ്റവും ഉള്‍പ്പെടെ പലതും ഇഡിയുടെ അന്വേഷണ പരിധിയിലു ണ്ടെന്ന് വിവിധ മാധ്യമങ്ങൾ പറയുന്നു.


Read Previous

ഡോ. പി. രവീന്ദ്രനെ കാലിക്കറ്റ് സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണറുടെ ഉത്തരവ്; നിയമനം നാല് വര്‍ഷത്തേക്ക്

Read Next

വെടിക്കെട്ട് ബാറ്റിങ്ങുമായി അഭിഷേക് ശര്‍മ; കിവീസിനെതിരെ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »