Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹജ്ജ് തീർത്ഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദിവസങ്ങൾക്കുള്ളിൽ കടകൾ കാലിയാകും, റേഷൻ കടകളിൽ നിന്ന് അരിയുൾപ്പെടെ ലഭിക്കില്ല, മുന്നറിയിപ്പ്


കോഴിക്കോട്: മൂന്നു മാസത്തെ കുടിശ്ശിക സിവിൽ സപ്ളെെസ് നൽകാത്തതിനെ തു‌ടർന്ന് റേഷൻ വാതിൽപ്പടി വിതരണ കരാറുകാർ സമരം ശക്തമാക്കിയതോടെ റേഷൻ കടകൾ കാലിയാകുന്നു. മിക്ക കടകളിലും ഏതാനും ദിവസം വിതരണം ചെയ്യാനുള്ള സാധനങ്ങളേയുള്ളൂ.

സാധനങ്ങൾക്ക് ക്ഷാമം വന്നതോടെ പലയിടത്തും കാർഡുടമകൾ തിരികെപോവുകയാണ്. പച്ചരി, പുഴക്കലരി എന്നിങ്ങനെ തെരഞ്ഞെടുക്കാനുള്ള സാഹചര്യവുമില്ല. ഇതര ജില്ലകളിലെ മിക്ക കടകളിലും ആട്ട ഉൾപ്പെടെ സ്റ്റോക്കില്ല. ചിലയിടങ്ങളിൽ കോംബോ ഓഫർ രീതി തുടരുന്നു. പച്ചരിക്കു പകരം പുഴുക്കലോ തിരിച്ചോ നൽകുന്നതാണ് രീതി. സമരം ഏതാനും ദിവസം കൂടി നീണ്ടാൽ കടകൾ പൂർണ്ണമായും കാലിയാകുമെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.

ഫെബ്രുവരി മുതൽ മൂന്നു മാസത്തെ വാതിൽപ്പടി വിതരണ കുടിശിക 75 കോടിയായതോടെയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ കരാറുകാർ വിതരണം നിറുത്തിയത്. സമരം തുടങ്ങുന്നതിന് മുമ്പേ കരാറുകാർ വാതിൽപ്പടി വിതരണം നിറുത്തിയിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് നഗരത്തിലെ ഉൾപ്പെടെ റേഷൻകടകളിൽ സാധനങ്ങൾ കുറഞ്ഞിരുന്നു. സ്റ്റോക്കുള്ള സാധനങ്ങളാണ് ഇപ്പോൾ ഡീലർമാർ വിതരണം ചെയ്യുന്നത്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലെ ജില്ലാ സപ്ളെെ ഓഫീസർമാർ കരാറുകാരുമായി സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ല. കുടിശ്ശിക ഏതാനും ദിവസത്തിനകം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഉറപ്പൊന്നും ലഭിച്ചില്ലെന്ന് കരാറുകാർ പറഞ്ഞു.

  • ഡീലർമാരും ആശങ്കയിൽ

നാലു ദിവസത്തിനകം വിതരണം പുനരാരംഭിച്ചില്ലെങ്കിൽ കാർഡുടമകൾക്ക് റേഷൻ നൽകാനാകില്ല. ഇതേത്തുടർന്ന് ഡീലർമാരും ആശങ്കയിലാണ്. മലബാറിലെ പല റേഷൻകടകളിലും സാധനങ്ങൾ കുറവാണ്. സാധനങ്ങളെത്തിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഡീലർമാർ ആവശ്യപ്പെട്ടു. കുടിശിക 100 കോടിയായതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലും കരാറുകാർ സമരം നടത്തിയിരുന്നു. തുടർന്ന് 2024 സെപ്തംബർ മുതൽ ജനുവരി വരെയുള്ള കുടിശ്ശിക നൽകി.


Read Previous

രാജ്യത്ത് തന്നെ ആദ്യ പദ്ധതി കൊച്ചിയിൽ , നടപ്പാക്കുന്നത് ഒരു കോടി രൂപ ചെലവിൽ

Read Next

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഇന്ത്യ, 50,000 കോടി അധികമായി നീക്കിവയ്ക്കും; റിപ്പോര്‍ട്ട്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »