മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രമമാണ് കൂടിക്കാഴ്ച നടത്തി, മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം: ജമാഅത്തെ ഇസ്‌ലാമി അമീർ


ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍. മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രമമാണ്. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രി സ്വയം പരിഹാസ്യ നാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലഭ്യമായ ഡാറ്റ തന്നെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ റദ്ദ് ചെയ്യുന്നതാണ്. 2015 ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ പിന്തുണച്ചു. പരസ്പരം ചര്‍ച്ച ചെയ്താണ് പിന്തുണ നല്‍കിയത്. 2024 ല്‍ ദിണ്ടിഗല്‍, മധുര, സിക്കര്‍ എന്നിവിടങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെയാമെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. 2024ന് ശേഷമാണോ ജമാഅത്തെ ഇസ്‌ലാമി മതഭീകര സംഘടന ആയതെന്ന് മുഖ്യമന്ത്രി പറയണം. ന്യൂനപക്ഷം മറുപക്ഷത്തെക്ക് പോയ തോടെയാണ് ഇപ്പോള്‍ ഭീകരവത്കരണം നടത്തുന്നത്.

സംഘപരിവാര്‍ അജണ്ട ഉയര്‍ത്തി സിപിഎഎം മുന്നോട്ട് പോകുന്നത് അപകടകരമായ കാര്യമാണ്. 2013 ല്‍ ആലപ്പുഴ ഗസ്റ്റ് ഹൗസിന്‍ അമിര്‍ ആരിഫ് അലി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇരു വിഭാഗങ്ങളുമായി പല തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച നടത്തി. ഇത്തവണ പാലക്കാട് യുഡിഎഫുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പൊളിറ്റിക്കല്‍ സത്യസന്ധത പുലര്‍ത്തണം. വിയോജിക്കുന്ന ഘട്ടത്തിലാണ് ഭീകര വത്കരിക്കണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു


Read Previous

മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അധികം വോട്ടുകളെന്ന് റിപ്പോർട്ട്; 504,313 അധികം വോട്ടുകൾ വോട്ടെണ്ണൽ ദിവസം എണ്ണി.

Read Next

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »