Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ത്രിതലം തൂക്കി ത്രിമൂർത്തികൾ; മുസ്ലീം ലീഗിൻ്റെ തീപ്പൊരി വനിതകൾക്ക് മിന്നും വിജയം


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ മലബാറിൽ മുസ്ലീം ലീഗിനും യു.ഡി.എഫിനും മികച്ച വിജയമാണ് ലഭിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ലീഗിൻ്റെ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ മുൻ സംസ്ഥാന നേതാക്കളാണ്.

ഹരിത മുൻ സംസ്ഥാന പ്രസിഡൻ്റുമാരായിരുന്ന അഡ്വ. ഫാത്തിമ തഹ്‍ലിയ, മുഫീദ തെസ്നി എന്നിവരും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. നജ്മ തബ്ഷീറയും വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തഹ്‍ലിയ കോർപറേഷനിലേക്കും മുഫീദ ജില്ലാ പഞ്ചായത്തിലേക്കും നജ്മ ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് ജനവിധി തേടിയിരുന്നത്

കോഴിക്കോട് കോർപ്പറേഷനിൽ യു.ഡി.എഫിൻ്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായിട്ടാണ് തഹിലിയ കുറ്റിച്ചിറ ഡിവിഷനിൽനിന്നും മത്സരിച്ചത്. വോട്ടെണ്ണൽ തുടങ്ങിയതിന് പിന്നാലെ എൽ.ഡി.എഫിലെ ഐ.എൻ.എൽ. സ്ഥാനാർഥിയായ വി.പി. റഹിയാനത്തിനേക്കാൾ വ്യക്തമായ ലീഡ് നേടാൻ അവർക്കായി.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറികൂടിയായ ഫാത്തിമ തഹ്‍ലിയ തൻ്റെ കന്നിമത്സരത്തിൽ 2,273 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.

നജ്മ തബ്ഷീറയുടെ വിജയം

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ പുതിയതായി രൂപീകരിച്ച വലമ്പൂർ ഡിവിഷനിലാണ് നജ്മ തബ്ഷീറ ഇത്തവണ ജനവിധി തേടിയത്. ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനാർഥിയായി മത്സരിച്ച നജ്മ 2,612 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നജ്മ തബ്ഷീറക്ക് 6730 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിക്ക് 4118 വോട്ടുകളാണ് ലഭിച്ചത്. നിലവിൽ ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ കൂടിയാണ് നജ്മ.

മുഫീദ തെസ്നിയുടെ വിജയം

വയനാട് ജില്ലാ പഞ്ചായത്തിൽ പുതിയ ഡിവിഷനായ തരുവണയിലാണ് മുഫീദ തെസ്നി ജനവിധി തേടിയത്. മുഫീദയ്ക്ക് 13292 വോട്ടുകൾ ലഭിച്ചു. 5,710 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിലാണ് മുഫീദ എതിർ സ്ഥാനാർഥിയായ പി.എം. ആസ്യ ടീച്ചറെ (7582 വോട്ട്) പരാജയപ്പെടുത്തിയത്.

സംഘടനാ പശ്ചാത്തലം

ഫാത്തിമ തഹ്‍ലിയയും മുഫീദ തെസ്നിയും ‘ഹരിത’യുടെ മുൻ സംസ്ഥാന പ്രസിഡൻ്റുമാരായിരുന്നു. നജ്മയാകട്ടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. എം.എസ്.എഫ്. ദേശീയ പ്രസിഡൻ്റായി രുന്ന തഹ്ലിയ നിലവിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. മുഫീദ യൂത്ത് ലീഗ് ദേശീയ പ്രസിഡൻ്റും നജ്മ യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയുമാണ്.

2021-ൽ എം.എസ്.എഫിനെയും ഹരിതയെയും തുടർന്ന് മുസ്ലീം ലീഗിനെയും പിടിച്ചുകുലുക്കിയ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്ന നേതാക്കളാണ് ഇവർ. ഹരിതയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി രുന്ന നജ്മയെ നവാസ് അധിക്ഷേപിച്ചുവെന്ന പരാതിയെ തുടർന്നുണ്ടായ വിവാദം പിന്നീട് ഒത്തുതീർ പ്പാക്കുകയായിരുന്നു.


Read Previous

ജനം പ്രബുദ്ധരാണ്.. എത്ര മറച്ചാലും അവര്‍ കാണേണ്ടത് കാണുക തന്നെ ചെയ്യും’; പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Read Next

അഹങ്കാരത്തിനേറ്റ തിരിച്ചടി : ഓഐസിസി മലപ്പുറം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »