ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
വയനാട് മുട്ടിൽ മരം കൊള്ളയിൽ വന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടർ. തുടക്കം മുതൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചിരുന്നുവെന്നും മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്ടമായ പ്പോഴും വയനാട് ജില്ലയിൽ നിന്നും മരങ്ങൾ നഷ്ടമായില്ലെന്നുമാണ് കളക്ടർ റവന്യൂ മന്ത്രിക്ക് നൽകി യ റിപ്പോർട്ടിലുളളത്.
മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത് അനധികൃത മരംമുറിക്കലാണ്. മുറിച്ചു മാറ്റിയ 101 മരങ്ങൾ കണ്ടെ ത്തി. 42 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും വയനാട് കളക്ടർ റിപ്പോർട്ടിൽ പറയുന്നു. ആക്ഷേ പം ഉയർന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു. ഡെപ്യൂട്ടി കളക്ടർ , തഹസി ൽദാർ എന്നിവരെ സ്ഥലം മാറ്റി. നിയമ നടപടികളെല്ലാം സ്വീകരിച്ചുവെന്നും റിപ്പോർട്ടിൽ വിശദീകരി ക്കുന്നുണ്ട്. വീഴ്ച സംഭവിച്ചില്ലെയെന്ന് പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയും പറയുന്നു. ഉദ്യോഗസ്ഥ വീഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം.