
ലക്‌നൗ: ഉത്തർപ്രദേശിൽ ഒരു സ്‌ത്രീ ഉള്‍പ്പെടെ 13 തടവുകാർക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. മൗ ജയിലിലെ പതിവ് ആരോഗ്യ പരിശോധനയിലാണ് തടവുകാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. ബല്ലിയ ജയിലിൽ നിന്നും മൗ ജയിലിലേക്ക് എത്തിച്ച 10 പേർക്കുള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ മൗ ജയിലിൽ 1,086 തടവുകാരുണ്ട്. ഇതിൽ 650 പേരെ 2024 ജൂലൈ മുതൽ പ്രവർത്തനര ഹിതമായ ബല്ലിയ ജില്ലാ ജയിലേക്ക് മാറ്റുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ജയിൽ മാനുവൽ അനുസരിച്ചുള്ള ആരോഗ്യ പരിശോധനയിലാണ് എച്ച്ഐവി കണ്ടെത്തിയത്.
ദാദ്രി മേളയിൽ പങ്കെടുത്ത് സുരക്ഷിതമല്ലാത്ത ടാറ്റൂ കുത്തിയ 10 പേർക്ക് ഉള്‍പ്പെടെയാണ് അണുബാധയു ണ്ടായിരിക്കുന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ പ്രശസ്‌തമായ ഉത്സവമാണ് ദാദ്രി മേള. മറ്റ് മൂന്ന് തടവുകാർ ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവച്ചതിലൂടെ രോഗം ബാധിച്ചിരിക്കാമെന്നും ജയിൽ അധികൃതർ അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിലെ എആർടി സെൻ്ററിൽ പ്രവേശിപ്പിച്ചു. സർക്കാരും ജയിൽ അധികൃതരും നിർബന്ധമാക്കിയ പരിശോധനയായതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജയിൽ സൂപ്രണ്ട് ആനന്ദ് ശുക്ല പറഞ്ഞു. സുരക്ഷിതമല്ലാത്ത ടാറ്റൂ കുത്തലിലൂടെയും ഒരേ സിറിഞ്ച് ഉപയോഗിച്ച തിലൂടെയുമാണ് രോഗം പിടിപെട്ടതെന്ന് തടവുകാർ തന്നെ സ്ഥിരീകരിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. രോഗബാധിതരായ തടവുകാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ആനന്ദ് ശുക്ല അറിയിച്ചു.