Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊതുമാപ്പ് അവസാനിച്ചതിന് ശേഷം യുഎഇയിൽ അറസ്റ്റിലായത് 6000 പേർ; വിസാ നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെയും നടപടി


ദുബായ്: പൊതുമാപ്പ് അവസാനിച്ചതിന് ശേഷം യുഎഇയിലുടനീളം നടക്കുന്ന സുരക്ഷാ പരിശോധ നകളിൽ വിസാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന ഏകദേശം 6,000 പ്രവാസികൾ അറസ്റ്റിലായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുടെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 270 പരിശോധനാ ക്യാംപയിനുകളിലാണ് ഇത്രയും പേർ പിടിയിലായതെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അറസ്റ്റിലായ വ്യക്തികളിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടും. അറസ്റ്റിലായവരിൽ 93 ശതമാനം പേരെയും നാടുകടത്തിയതായും അദ്ദേഹം അറിയിച്ചു. യുഎഇയിലെ താമസക്കാരും സന്ദർശകരും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഈ ശ്രമങ്ങൾ തുടർന്നും ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കുന്നതിന് യുഎഇ ഭരണകൂടം അനുവദിച്ച നാല് മാസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചതിനെ തുടർന്നാണ് ഈ പരിശോധനകൾ. 2024 സെപ്റ്റംബർ ഒന്നുമുതൽ ഡിസംബർ 31 വരെ നീണ്ടുനിന്ന പൊതുമാപ്പ് കാലത്ത്, വിസാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികൾക്ക് സ്വമേധയാ രാജ്യം വിടാനോ പുതിയ തൊഴിൽ കരാർ നേടിക്കൊണ്ട് അവരുടെ സ്റ്റാറ്റസ് സ്ഥിരപ്പെടുത്താനോ അവസരം നൽകിയിരുന്നു.

യുഎഇയിലെ എല്ലാ താമസക്കാർക്കും രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്നവ ർക്കും സുരക്ഷിതവും നിയമാനുസൃതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായി രുന്നു പൊതുമാപ്പ് അനുവദിച്ചത്. ഈ അവസരം ഉപയോഗപ്പെടുത്താതെ അതിനു ശേഷവും നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കെതിരെയാണ് ഇപ്പോഴത്തെ നടപടി.

നിയമലംഘകരുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ. നിയമലംഘകർക്കും നിയമവിരുദ്ധമായി അവരെ പാർപ്പിച്ചതിനോ ജോലി ചെയ്യിച്ചതിനോ കുറ്റക്കാരാ ണെന്ന് കണ്ടെത്തിയ വ്യക്തികൾക്കും സംഘടനകൾക്കും പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു.

രാജ്യത്തുടനീളമുള്ള നിയമലംഘകരുടെ സ്ഥലങ്ങൾ ലക്ഷ്യമിട്ട്, ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങ ളുമായി സഹകരിച്ച് സംഘടിതമായ രീതിയിലാണ് പരിശോധനാ ക്യാംപയിനുകൾ നടത്തുന്നതെന്ന് അതോറിറ്റിയിലെ ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് സലേം അൽ ഹാസ് ഷംസി പറഞ്ഞു.

തുടർന്ന് അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും, പിടിക്കപ്പെടുന്നവർക്കും അവരെ പാർപ്പിക്കുന്നവർക്കും ജോലി നൽകുന്നവർക്കും പിഴ ചുമത്തുകയും ചെയ്യും. നിയമലംഘകരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, നിയമലംഘകർക്കും അവരെ പാർപ്പിക്കുന്നവർക്കും ജോലി നൽകുന്നവർക്കും എതിരെ നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന വിദേശിയെ സഹായിക്കുകയോ, അവർക്ക് സൗകര്യമൊരു ക്കുകയോ ജോലി നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമ ലംഘകൻ തന്റെ സ്പോൺസറല്ലാത്ത മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുന്നതിന് പിടിക്കപ്പെട്ടാൽ, നിയമലംഘകനെ കസ്റ്റഡിയിലെടുത്ത് തടവ്, നാടുകടത്തൽ, രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിനുള്ള വിലക്ക് എന്നിവ ഉൾപ്പെടെയുള്ള കോടതി വിധിക്ക് റഫർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

റിയാദില്‍ മുവാറ്റുപുഴ സ്വദേശി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Read Next

തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടുപേരെ കുത്തിവീഴ്ത്തി; ഒരാൾ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »