ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കണ്ണൂർ: വാട്ടർതീം പാർക്കിൽ യുവതിയെ മാനഭംഗപ്പെടുത്തിയതിന് അറസ്റ്റിലായ കേന്ദ്രസർവകലാശാല അധ്യാപകൻ പഴയങ്ങാടി എരിപുരത്തെ ഡോ. ബി ഇഫ്തികർ അഹമ്മദിനെതിരേ മുൻപും പരാതികൾ. മാസങ്ങൾ മുൻപ് വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് ബേക്കൽ പോലീസ് ഇഫ്തികറിനെതിരേ കേസെടുത്തിരുന്നു. സംഭവത്തെത്തുടർന്ന് സസ്പെൻഷനിലായ ഇയാളെ അടുത്തിടെയാണ് തിരിച്ചെടുത്തത്.
വാട്ടർതീം പാർക്കിൽ യുവതിയെ മാനഭംഗപ്പെടുത്തിയതിന് ഇഫ്തികർ അഹമ്മദിനെ തളിപ്പറമ്പ് പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറത്തുനിന്നെത്തിയ യുവതിയുടെ പരാതിയിലാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇഫ്തികർ അഹമ്മദിനെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. വാട്ടർതീം പാർക്കിലെ കൃത്രിമ തിരമാലയിൽ കളിക്കുന്നതിനിടെ യുവതിയെ കയറിപ്പിടിച്ചതായാണ് പരാതി. യുവതി ബഹളംവെച്ചതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
