ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: 2024 ജൂണിലെ UGC-NET ഇന്നലെ നടന്ന പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. “പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തിരിക്കാം” എന്ന് പറഞ്ഞാണ് പരീക്ഷ നടത്തി ഒരു ദിവസത്തിന് ശേഷം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ബുധനാഴ്ച പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.

“പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുതാര്യതയും പവിത്രതയും ഉറപ്പാക്കുന്നതിന്, UGC-NET ജൂൺ 2024 പരീക്ഷ റദ്ദാക്കാൻ ഇന്ത്യാ ഗവൺമെൻ്റ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഒരു പുതിയ പരീക്ഷ നടത്തും. അതിനായി വിവരങ്ങൾ പ്രത്യേകം പങ്കിടും. അതേ സമയം, വിഷയത്തിൽ സമഗ്രമായ അന്വേഷ ണത്തിനായി വിഷയം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ.) കൈമാറുന്നു.” വിദ്യാഭ്യാസ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.
“NEET (UG) പരീക്ഷ-2024 മായി ബന്ധപ്പെട്ട വിഷയത്തിൽ, ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട പ്രശ്നം ഇതിനകം പൂർണ്ണമായി അഭിസംബോധന ചെയ്തിട്ടുണ്ട്. പട്നയിലെ പരീക്ഷാ നടത്തിപ്പിൽ ചില ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച്, ബിഹാർ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാർ തുടർനടപടി സ്വീകരിക്കും.” മന്ത്രാലയം കൂട്ടിച്ചേർത്തു.’
പരീക്ഷകളുടെ പവിത്രത ഉറപ്പാക്കാനും വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷി ക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും/സംഘടനയും കർശനമായ നടപടി നേരിടേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിക്കുന്നു. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷന് (യുജിസി) ചില നിർദേശങ്ങൾ ലഭിച്ചതായി എൻടിഎ പറഞ്ഞു, ഇത് പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്ന് സൂചിപ്പിക്കുന്നു.
ക്രമക്കേടുകൾ ഭയന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്നാവശ്യവുമായി പ്രതി പക്ഷം രംഗത്ത്. ജൂൺ 18 ചൊവ്വാഴ്ച നടത്തിയ യുജിസി-നെറ്റ് പരീക്ഷ “പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തിരിക്കാം” എന്നതിനാൽ റദ്ദാക്കിയതായി ബുധനാഴ്ച രാത്രിയാണ് എൻടിഎ പ്രസ്താവനയിലൂടെ അറിയിച്ചത്.
“നിങ്ങൾ (പ്രധാനമന്ത്രി മോദി) ‘പരീക്ഷ പേ ചർച്ച’ ഒരുപാട് ചെയ്യുന്നു. എന്നാൽ നിങ്ങൾ എപ്പോഴാണ് ‘നീറ്റ് പേ ചർച്ച’ ചെയ്യുന്നത്? യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കുന്നത്? ലക്ഷ ക്കണക്കിന് വിദ്യാർത്ഥിനികളുടെ ആത്മാഭിമാനത്തിൻ്റെ വിജയമാണ് ഇത്. നമ്മുടെ യുവാക്കളുടെ ഭാവി ചവിട്ടിമെതിക്കാനുള്ള നിന്ദ്യമായ ശ്രമമാണ് മോദി സർക്കാരിൻ്റെ തോൽവിക്ക് കാരണമായത്”. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത ഒരു പോസ്റ്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
“നീറ്റിൽ പേപ്പറൊന്നും ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞി രുന്നു. ബീഹാറിലും ഗുജറാത്തിലും ഹരിയാനയിലും വിദ്യാഭ്യാസ മാഫിയയെ അറസ്റ്റ് ചെയ്യുമ്പോൾ ചില അഴിമതികൾ നടന്നിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുന്നു. നീറ്റ് പരീക്ഷ നിങ്ങൾ എപ്പോൾ റദ്ദാക്കും?” അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സർക്കാരിൻ്റെ അഴിമതി യുവാക്കൾക്കളെയും മാരകമായി ബാധിക്കുന്നു വെന്ന് പ്രിയങ്കാ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. “നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാർത്തയായതിന് പിന്നാലെ ഇപ്പോൾ ജൂൺ 18ന് നടന്ന നെറ്റ് പരീക്ഷയും ക്രമക്കേട് ഭയന്ന് റദ്ദാക്കി. ഈ പ്രശ്നം ഇപ്പോൾ പരിഹരിക്കപ്പെടുമോ? ഈ മോശം സംവിധാന ത്തിൻ്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കുമോ? എന്നും അവർ എക്സിൽ കുറിച്ചു.
NEET-UG 2024 പരീക്ഷയിലെ ക്രമക്കേടുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് UGC-NET പരീക്ഷ റദ്ദാക്കുന്നത്. പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ ചില വിദ്യാർ ത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതാണ് പിന്നീട് അന്വേഷണത്തിലേക്ക് വഴിവെച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റിൽ നിന്നാണ് ഈ നിർദേശങ്ങൾ ലഭിച്ചിട്ടുള്ളത്.യുജിസി നെറ്റ് രാജ്യത്തെ 317 നഗരങ്ങളിലെ 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11,21,225 ഉദ്യോഗാർത്ഥികൾക്കായാണ് പരീക്ഷ നടത്തിയത്.
ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റൻ്റ് പ്രൊഫസർ കൂടാതെ/അല്ലെങ്കിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) തസ്തികയിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനാണ് യുജിസി- നെറ്റ് നടത്തുന്നത്.
അതേ സമയം വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബിജെപി സർക്കാരിൻ്റെ അഴിമതി യുവാക്കൾക്കളെയും മാരകമായി ബാധിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു.
ക്രമക്കേടുകൾ ഭയന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്നാവശ്യവുമായി പ്രതിപക്ഷം രംഗത്ത്. ജൂൺ 18 ചൊവ്വാഴ്ച നടത്തിയ യുജിസി-നെറ്റ് പരീക്ഷ “പരീക്ഷ യുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തിരിക്കാം” എന്നതിനാൽ റദ്ദാക്കിയതായി ബുധനാഴ്ച രാത്രിയാണ് എൻടിഎ പ്രസ്താവനയിലൂടെ അറിയിച്ചത്.
“നിങ്ങൾ (പ്രധാനമന്ത്രി മോദി) ‘പരീക്ഷ പേ ചർച്ച’ ഒരുപാട് ചെയ്യുന്നു. എന്നാൽ നിങ്ങൾ എപ്പോഴാണ് ‘നീറ്റ് പേ ചർച്ച’ ചെയ്യുന്നത്? യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കുന്നത്? ലക്ഷക്ക ണക്കിന് വിദ്യാർത്ഥിനികളുടെ ആത്മാഭിമാനത്തിൻ്റെ വിജയമാണ് ഇത്. നമ്മുടെ യുവാക്കളുടെ ഭാവി ചവിട്ടിമെതിക്കാനുള്ള നിന്ദ്യമായ ശ്രമമാണ് മോദി സർക്കാരി ൻ്റെ തോൽവിക്ക് കാരണമായത്”. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത ഒരു പോസ്റ്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
“നീറ്റിൽ പേപ്പറൊന്നും ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞി രുന്നു. ബീഹാറിലും ഗുജറാത്തിലും ഹരിയാനയിലും വിദ്യാഭ്യാസ മാഫിയയെ അറസ്റ്റ് ചെയ്യുമ്പോൾ ചില അഴിമതികൾ നടന്നിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുന്നു. നീറ്റ് പരീക്ഷ നിങ്ങൾ എപ്പോൾ റദ്ദാക്കും?” അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സർക്കാരിൻ്റെ അഴിമതി യുവാക്കൾക്കളെയും മാരകമായി ബാധിക്കുന്നു വെന്ന് പ്രിയങ്കാ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു.”നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാർത്തയായതിന് പിന്നാലെ ഇപ്പോൾ ജൂൺ 18ന് നടന്ന നെറ്റ് പരീക്ഷയും ക്രമക്കേട് ഭയന്ന് റദ്ദാക്കി. ഈ പ്രശ്നം ഇപ്പോൾ പരിഹരിക്കപ്പെടുമോ? ഈ മോശം സംവിധാന ത്തിൻ്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കുമോ? എന്നും അവർ എക്സിൽ കുറിച്ചു.
NEET-UG 2024 പരീക്ഷയിലെ ക്രമക്കേടുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് UGC-NET പരീക്ഷ റദ്ദാക്കുന്നത്. പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ ചില വിദ്യാർ ത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതാണ് പിന്നീട് അന്വേഷണത്തിലേക്ക് വഴിവെച്ചത്.
