Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ആദ്യ മുഖ്യമന്ത്രിയായി ഒമര്‍ അബ്‌ദുള്ള; ഉപമുഖ്യമന്ത്രി സ്വതന്ത്രൻ, ചടങ്ങിന് സാക്ഷിയായി ‘ഇന്ത്യ’ സഖ്യം


ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ആദ്യ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഒമര്‍ അബ്‌ദുള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഷേർ-ഇ-കശ്‌മീര്‍ ഇന്‍റര്‍നാഷണൽ കൺവെൻഷൻ സെന്‍ററില്‍ വച്ചാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കശ്‌മീര്‍ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഒമറിനും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ആറ് വർഷത്തിന് ശേഷമാണ് കേന്ദ്രഭരണ പ്രദേശമായ കശ്‌മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

സ്വതന്ത്ര എംഎൽഎ സുരീന്ദർ സിങ് ചൗധരിയെ പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രി യായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്‌മീര്‍ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയെ നൗഷേര എന്ന മണ്ഡലത്തില്‍ നിന്നും സുരീന്ദര്‍ പരാജയപ്പെടുത്തി യിരുന്നു. ജമ്മുവില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് സുരീന്ദറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചത്.

നാഷണൽ കോൺഫറൻസ് എംഎൽഎയായ മേന്ദർ ജാവേദ് അഹമ്മദ് റാണ, റാഫിയാ ബാദിൽ നിന്നുള്ള ജാവിദ് അഹമ്മദ് ദാർ, ഡിഎച്ച് പോരയിൽ നിന്നുള്ള സക്കീന ഇറ്റൂ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിന് ശേഷം ജമ്മു കശ്‌മീരിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ഇന്ത്യ’ സഖ്യത്തിലെ നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണ ലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ (ശരദ് പവാർ) വർക്കിംഗ് പ്രസിഡന്‍റ് സുപ്രിയ സുലെ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പ്രകാശ് കാരാട്ട്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.

1998ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലാണ് തന്‍റെ 28-ാം വയസില്‍ ഒമര്‍ അബ്‌ദുള്ള ആദ്യമായി മത്സരിക്കുന്നത്. അക്കാലത്തെ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയായി (MoS) ഒമര്‍ അബ്‌ദുള്ളയെ നിയമിച്ചു. പിന്നീട് അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്‌ഠിച്ചു.

2002 ൽ ഒമർ തന്‍റെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്ന് പിഡിപി സ്ഥാനാർത്ഥി ഖാസി അഫ്‌സലിനോട് ഗന്ദർബാലിൽ തോല്‍വി വഴങ്ങി. ആ വർഷം പിഡിപിയും കോൺഗ്രസും ചേർന്ന് സർക്കാർ രൂപീകരിച്ചു. പിന്നീട് 2008 ൽ ഗന്ദർബാലിൽ നിന്ന് വിജയിച്ച ഒമർ, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി.2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സോനാവർ, ബീർവ സീറ്റുകളിൽ നിന്ന് മത്സരി ച്ചെങ്കിലും സോൻവാറിൽ പിഡിപിയുടെ പുതുമുഖമായ അഷ്‌റഫ് മിറിനോട് പരാജയപ്പെട്ടു.


Read Previous

ഇറാനെ ആക്രമിക്കാന്‍ വ്യോമാതിര്‍ത്തി നൽകില്ല; അമേരിക്കയോട് നയം വ്യക്തമാക്കി ഗൾഫ് രാജ്യങ്ങൾ.

Read Next

യൂത്ത് കോണ്‍ഗ്രസിന്റെ സമരനായകന്‍, മിടുമിടുക്കന്‍; രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »