Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കലോത്സവം കാണാൻ കൺമണി എത്തി; പ്രധാനമന്ത്രിയും രാഷ്ട്രപതിയും എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രതിഭ


തിരുവനന്തപുരം: 63മത് സംസ്ഥാന കലോത്സവത്തിന്‍റെ പത്താം വേദിയിലാണ് ഒരിക്കൽ പ്രധാനമന്ത്രി യെയും രാഷ്ട്രപതിയേയും കച്ചേരി നടത്തി ഞെട്ടിച്ച കണ്‍മണി എത്തിയത് വിദ്യാർഥിനിയായിരിക്കേ 2019ല്‍ ആണ് രാഷ്ട്രപതി ഭവനിൽ കണ്‍മണി കച്ചേരി അവതരിപ്പിക്കുന്നത്. ജന്മനാ ശാരീരിക പരിമിതി കളുള്ള കണ്മണിക്ക് രണ്ട് കൈകളും ഇല്ല. കാലുകൾക്ക് വലിപ്പ കുറവുള്ളതിനാല്‍ നടക്കാനും ബുദ്ധി മുട്ടുണ്ട്. എന്നാല്‍ ശരീരത്തിന്‍റെ പരിമിതികള്‍ കണ്‍മണിയെ മാനസികമായി തെല്ലും തളർത്തുന്നില്ല.

കുറവുകളെ അതിജീവിച്ച് കണ്‍മണി സംഗീതം പഠിച്ചു. ഇന്ത്യയിലും വിദേശത്തുമായി 500ല്‍ അധികം കച്ചേരികൾ നടത്തി. അങ്ങനെയിരിക്കയാണ് 2019 ൽ രാഷ്ട്രപതി ഭവനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്നത്തെ രാഷ്ട്രപതിയായിരുന്നു രാംനാഥ് കോവിന്ദിനും മുന്നിൽ കച്ചേരി അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്.

കണ്‍മണിയുടെ ആലാപനത്തിൽ മതിമറന്ന പ്രധാനമന്ത്രിയും രാഷ്ട്രപതിയും എഴുന്നേറ്റു നിന്ന് കൈയ്യടിക്കുകയും ആശംസ വാക്കുകൾ പറയുകയും ചെയ്‌തു. സംഭവം അക്കാലത്ത് വലിയ വാർത്ത യായിരുന്നു. ആലപ്പുഴ സ്വദേശിയായ കണ്‍മണി ഈ വർഷമാണ് തിരുവനന്തപുരം സംഗീത കോളജിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. 63-ാമത് സംസ്ഥാന കലോത്സവ ത്തിന്‍റെ പത്താം വേദി സ്വാതി തിരുനാൾ സംഗീത കോളജിലാണ്.

താൻ പഠിച്ച കോളജിലെ കലോത്സവ വേദിയിൽ മത്സരാർഥികളെ നേരിൽ കാണാനും ആത്മവിശ്വാസം പകരുവാനുമാണ് കണ്‍മണി എത്തിയത്. ആലപ്പുഴ സ്വദേശിയായ കണ്‍മണി ഇപ്പോൾ തിരുവനന്തപുര ത്താണ് താമസം.ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന കലോത്സവത്തിന് ശേഷം ഇപ്പോൾ തിരുവനന്ത പുരത്ത് നടക്കുന്ന കലോത്സവമാണ് നേരിൽ കണ്ട് ആസ്വദിക്കാൻ അവസരം ലഭിച്ചതെന്ന് കൺമണി പറഞ്ഞു.

സംഗീതത്തിൽ മാത്രമല്ല കണ്മണി അഗ്രഗണ്യ. കാലുകൾ കൊണ്ട് കണ്‍മണി മനോഹരമായി ചിത്രങ്ങൾ വരയ്ക്കും. കർണാട്ടിക് മ്യൂസിക്കിൽ ആണ് കണ്‍മണി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കലോത്സവ ത്തിനെത്തിയ മത്സരാര്‍ഥികളോട് സ്വന്തം ജീവിതം മുൻനിർത്തി കൺമണിക്ക് ഒന്നേ പറയാനുള്ളൂ…ബി പോസിറ്റീവ് ഓൾവേയ്‌സ്. നമുക്ക് നേടാനുള്ളത് നമ്മൾ നേടിയെടുക്കണം. പരാജയപ്പെട്ടാലും തലയുയ ർത്തി നിൽക്കണം. നിങ്ങളുടെ കുറവുകളും പോരായ്‌മകളും വലിയ വിജയങ്ങളിലേക്കുള്ള ഒറ്റക്കൽ പാതകളായി മാത്രം കരുതുക.


Read Previous

ക്ഷേത്രങ്ങളിൽ ‘ഉടുപ്പ്’ അഴിക്കേണ്ട ആവിശ്യമില്ല; ക്ഷേത്രാചരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായം പറയാമെന്ന് വെള്ളാപ്പള്ളി

Read Next

കലോത്സവ വേദിയിൽ ‘വർഷങ്ങൾക്ക് ശേഷം’; പഴയകാല അനുഭവങ്ങൾ പങ്കുവച്ച് മന്ത്രി വീണ ജോർജും സുഹൃത്തുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »