കൊച്ചി: മുന്‍ ലോക്‌സഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കേരളത്തില്‍ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കി. പോളിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണി നേതാ ക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മുന്നണി ക്യാമ്പുകള്‍ ആശങ്കയില്‍ തന്നെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലെ കണക്ക് അനുസരിച്ച് 2019 നെ
തിരുവനന്തപുരം: പരിഗണനയില്‍ വച്ചിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് താന്‍ അനായാസ വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. അതില്‍ സംശയമൊന്നുമില്ല. മണ്ഡലം മുഴുവന്‍ പ്രവര്‍ത്തിച്ച ആര്‍ക്കും അതില്‍ സംശയമുണ്ടാവില്ല. രണ്ടാം സ്ഥാനത്ത് ആരു വരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് തരൂര്‍ പറഞ്ഞു. നഗര പ്രദേശങ്ങളില്‍ എന്തുകൊണ്ടാണ് വോട്ടിങ് കുറഞ്ഞതെന്നു പലരും ചോദിക്കു ന്നുണ്ട്. അത്
തിരുവനന്തപുരം: കേരളത്തിൽ വോട്ടർമാരെ പീഡിപ്പിച്ച ഇലക്ഷനായിരുന്നു ഇന്നലെ (ഏപ്രില്‍ 26) തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ നടത്തിയതെന്ന രൂക്ഷ വിമർശനവുമായി ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാൽ. കേരള ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തവണ്ണം തെരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലമാക്കിയ ഇലക്ഷൻ ആണ് ഇന്നലെ നടന്നത്. വോട്ടർ പട്ടിക ഉണ്ടാക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന മഹാഭൂരി
തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച തിങ്കളാഴ്‌ച തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറി യറ്റില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പിന്‍റെ അവലോകനത്തിനായാണ് തിങ്കളാഴ്‌ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്രിയ യില്‍ നേരിട്ട് പങ്കെടുത്തവരുടെ അന്തിമ ശതമാനത്തില്‍ ഇനിയും മാറ്റം വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്നലെ രാത്രി വൈകിയും നിരവധിയിടങ്ങളില്‍ വോട്ടിങ് തുടര്‍ന്നു. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 71.16 ശതമാനമാണ്. വീട്ടിലെ വോട്ടും തപാല്‍ വോട്ടും പരിഗണിക്കാതെയാണ് ഈ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. തന്‍റെ വോട്ടർ ഐഡി കാർഡിന്‍റെ അതേ നമ്പറിൽ മറ്റൊരു വോട്ടർ ഐഡി കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാൻ കഴിയാത്തതെന്ന് കെ എം എബ്രഹാം പറഞ്ഞു. സംഭവത്തിൽ ഭരണാധികാരി കൂടിയായ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി വോട്ട് രേഖപ്പെടുത്തി. ഭാര്യയ്‌ക്കും മറ്റ് നേതാക്കൾക്കുമൊപ്പമാണ് അദ്ദേഹം തിരുവനന്തപുരം ജഗതി യു പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച അദ്ദേഹം ബിജെപിയെയും, എൽഡിഎഫിനെയും അതിരൂക്ഷമായി വിമർശിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്കെതിരെ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ആകെ പോളിംഗ് ശതമാനം 19.27 ശതമാനം രേഖപ്പെടുത്തി. രാവിലെ 10.15 വരെയുള്ള കണക്കാണിത്. ആറ്റിങ്ങൽ (20.55) മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് (16.68) ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും തമ്മിലുള്ള
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തന്റെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ജാവഡേക്കർ വന്നിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും ഇപി ചോദിച്ചു. അതിനിടെ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണം അദ്ദേഹം തള്ളി.