Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്.ഐ അടക്കം 4 പേർക്ക് അതിവേഗം സസ്പെൻഷൻ കുന്നംകുളം മർദ്ദനം


തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷൻ കസ്റ്റഡി പീഡനക്കേസിൽ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിന് നേരിടേണ്ടിവന്ന പൈശാചിക മർദ്ദനം ജനവികാരത്തെ മാറ്റി മറിക്കുന്ന നിലയാലായപ്പോഴാണ് സർക്കാരും പൊലീസ് നേതൃത്വവും ഉണർന്ന് പ്രവർത്തിച്ചത്. എല്ലാ പ്രതികളെയും സർവ്വീസിൽ നിന്ന് പിച്ചുവിടുംവരെ സമരം തുടരുമെന്നാണ് കോൺഗ്രസിന്റെയുടം ഇരയുടെയും നിലപാട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ വ്ക്തമാക്കിയിരുന്നു.

രണ്ടര വർഷം മുമ്പ് കുന്നംകുളം പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. എസ്.ഐ നുഹ് മാൻ(നിലവിൽ വിയ്യൂർ സ്റ്റേഷൻ), സീനിയർ സി.പി.ഒ ശശിധരൻ(തൃശൂർ ടൗൺ ഈസ്റ്റ് സ്റ്റേഷൻ), സി.പി.ഒമാരായ സന്ദീപ്(മണ്ണുത്തി സ്റ്റേഷൻ), സജീവൻ(തൃശൂ‌ർ ടൗൺ ഈസ്റ്റ് സ്റ്റേഷൻ) എന്നിവർക്കെതിരെയാണ് നടപടി. പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെതിരെ നടപടിയില്ല. സുഹൈർ കുറ്റാരോപിതനാണെങ്കിലും പൊലീസിൽ നിന്ന് മാറി വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറായി പഴയന്നൂരിൽ ജോലി നോക്കുകയാണ്.

അതിക്രൂരമായ മർദ്ദനത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഇര നടത്തിയ നിയമപോരാട്ടംവഴി പുറത്തുവന്നതോടെ നിൽക്കക്കള്ളിയില്ലാതായ പൊലീസും സർക്കാരും ശിക്ഷാനടപടി സ്വീകരിക്കുകയായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ഡി.ജി.പിക്ക് ആഭ്യന്തരവകുപ്പിൽ നിന്ന് നിർദ്ദേശം ലഭിച്ചു. ഡി.ഐ.ജി ഹരിശങ്കർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐ.ജി രാജ്പാൽ മീണയാണ് സസ്പെൻഡ് ചെയ്തത്. ഐ.ജി വകുപ്പുതല പുനരന്വേഷണവും നടത്തും. ഇതിന്റെ ഭാഗമായി പ്രതികളുടെ ഭാഗവും കേൾക്കും. പിരിച്ചുവിടൽ നടപടി സ്വീകരിക്കണമെന്ന വാദം പൊലീസ് ഉന്നതരും പ്രകടിപ്പിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് പ്രതികരിച്ചിട്ടില്ല. സുജിത്ത് കൊടുത്ത സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കേസ് നിലനിൽക്കേ, പിരിച്ചുവിടൽ സാദ്ധ്യമാണെന്നും അല്ലെന്നും വാദമുണ്ട്. തിരുവോണനാളിൽ തൃശൂർ ഡി.ഐ.ജി ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ പൊലീസുകാരുടെ മുഖാവരണം അണിഞ്ഞ് കൊലച്ചോർ പ്രതിഷേധം നടത്തിയിരുന്നു.


Read Previous

‘ഇന്ത്യ റൊട്ടി കഴിക്കുന്നത് കുറയ്‌ക്കും, ആയുധങ്ങൾക്ക് ഒരിക്കലും വഴങ്ങില്ല’; ട്രംപിൻ്റെ പരാമർശത്തിനെതിരെ മനീഷ്‌ തിവാരി

Read Next

സംഭവിച്ചത് തെറ്റ് തന്നെയെന്ന് സമ്മതിച്ച് നടി നവ്യ നായര്‍ക്ക് 28 ദിവസത്തെ സമയം നൽകി അധികൃതർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »