ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സിഡ്നി: ഓസ്ട്രേലിയൻ സർവകലാശാലകളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇനി വിസ നടപടികൾ അല്പം കഠിനമാകും. വിസ അപേക്ഷകളിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് പഴുതുകളി ല്ലാത്ത കർശന പരിശോധന ഏർപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു.

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ ‘റിസ്ക്’ കൂടുതലുള്ള വിഭാഗമായ എവിഡൻസ് ലെവൽ 3 (EL3) ലേക്ക് ഓസ്ട്രേലിയ മാറ്റി. കഴിഞ്ഞ വർഷം വരെ ഈ രാജ്യങ്ങൾ എവിഡൻസ് ലെവൽ 2-ലായിരുന്നു. ഈ മാറ്റത്തോടെ വിസ ലഭിക്കണമെങ്കിൽ സമർപ്പിക്കേണ്ട രേഖകളുടെ എണ്ണവും പരിശോധനയുടെ ഗൗരവവും വർദ്ധിക്കും.
ലളിതമായ വിസ നടപടികൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന നിരീക്ഷണത്തെത്തുടർ ന്നാണ് ഈ നീക്കം. പഠനത്തിനും ജീവിതച്ചെലവിനുമുള്ള പണം ഉണ്ടോ എന്നതിൽ കൂടുതൽ വ്യക്തമായ തെളിവുകൾ വേണം. വിസ റദ്ദാക്കലുകൾ, നിയമവിരുദ്ധമായ താമസം, അഭയാർത്ഥി അപേക്ഷകൾ എന്നിവ നൽകിയ ചരിത്രം ഉണ്ടോ എന്ന് പരിശോധിക്കും. പഴയകാല പഠനരേഖകളുടെ കൃത്യത സൂക്ഷ്മമായി പരിശോധിക്കും.
“വ്യാജ അപേക്ഷകരെ ഒഴിവാക്കി യഥാർത്ഥ വിദ്യാർത്ഥികൾക്ക് മികച്ച പഠനാനുഭവം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഓസ്ട്രേലിയയുടെ വിദ്യാഭ്യാസ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ഈ ക്രമീകരണങ്ങൾ അനിവാര്യമാണ്.” — ഹോം അഫയേഴ്സ് മന്ത്രാലയം പറഞ്ഞു. ഇനി മുതൽ ഓസ്ട്രേലി യയിലേക്ക് അപേക്ഷിക്കുമ്പോൾ അക്കാദമിക് രേഖകളും സാമ്പത്തിക രേഖകളും അതീവ ജാഗ്രത യോടെ തയ്യാറാക്കുക. വഞ്ചനാപരമായ നീക്കങ്ങളോ തെറ്റായ വിവരങ്ങളോ നൽകുന്നത് വിസ എന്നെ ന്നേക്കുമായി നഷ്ടപ്പെടാൻ കാരണമായേക്കാം.
