ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഗൾഫ് രാജ്യങ്ങൾക്കിടയിൽ സംയുക്ത ഏകോപനം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രി യുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-സബാഹും ടെലിഫോൺ സംഭാഷണ ചര്‍ച്ച നടത്തി

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്‍ നടത്തിയ “ഹീനമായ” ആക്രമണങ്ങളെ അവർ അപലപിച്ചു, ഇത് തങ്ങളുടെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഇരുവരും ഊന്നി പറഞ്ഞു പറഞ്ഞു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഈ ആക്രമണങ്ങൾ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവർ മുന്നറിയിപ്പ് നൽകി.സൗദി അറേ ബ്യക്ക് ദോഷകരമാകുന്ന എന്തും പൂർണ്ണമായും നിരസിക്കുന്നതായി ഷെയ്ഖ് സബാഹ് പ്രസ്താവിച്ചു, കൂടാതെ ഏതെങ്കിലും ഗൾഫ് രാജ്യത്തിനു നേരെയുള്ള ആക്രമണം കുവൈത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”നമ്മുടെ നേതാക്കളുടെ വിവേകത്താൽ ഈ ഘട്ടത്തെ ശക്തിയോടെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ ജിബൂട്ടി പ്രസിഡന്റ് ഇസ്മായിൽ ഒമർ ഗ്വെല്ലെ, പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരിൽ നിന്നും പ്രത്യേകം ടെലിഫോൺ വിളികൾ സ്വീകരിക്കുകയും, ഇരുവരും ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
