ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തെഹ്‌റാൻ: ആഗോള ശക്തികളെ ഞെട്ടിച്ചുകൊണ്ട് പുതിയ നാവിക പ്രതിരോധ കരുത്ത് വെളിപ്പെടുത്തി ഇറാൻ. സെക്കൻഡിൽ 100 മീറ്റർ വേഗതയിൽ ജലത്തിനടിയിലൂടെ സഞ്ചരിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഡെപ്യൂട്ടി കമാൻഡർ അലി ഫദവി പ്രഖ്യാപിച്ചു.

വെള്ളത്തിനടിയിൽ മിന്നൽവേഗത്തിൽ ലക്ഷ്യം കാണുന്ന ഈ മിസൈലുകൾ വരും ദിവസങ്ങളിൽ തന്നെ പ്രവർത്തനക്ഷമമാക്കുമെന്നാണ് സൂചന. സാധാരണ ടോർപ്പിഡോകളേക്കാൾ ഇരട്ടിയിലധികം വേഗതയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
നിലവിൽ പേർഷ്യൻ ഗൾഫിലുള്ള അമേരിക്കൻ നാവികസേന ഇറാൻ തീരത്തുനിന്ന് 700 കിലോമീറ്റ റോളം അകലെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇറാന്റെ പ്രഹരശേഷിയെ ഭയന്നാണ് യുഎസ് കപ്പലുകൾ ഇത്രയും ദൂരത്തിൽ മാറിനിൽക്കുന്നതെന്ന് അലി ഫദവി അവകാശപ്പെട്ടു.ജലത്തിന്റെ ഘർഷണം കുറച്ച് വായു കുമിളകൾക്കുള്ളിലൂടെ മിസൈൽ പായിക്കുന്ന ‘സൂപ്പർ കാവിറ്റേഷൻ’ സാങ്കേതികവിദ്യയാണ് ഇറാൻ ഇതിൽ പ്രയോഗിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു.
“ശത്രുക്കൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദൂരത്തിൽ അവരെ തകർക്കാൻ ഇറാന്റെ പ്രതിരോധ സേന സജ്ജമാണ്.” – അലി ഫദവി മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ പുതിയ നീക്കം അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കടലിലൂടെയുള്ള ചരക്ക് നീക്കത്തെയും യുദ്ധക്കപ്പലുകളെയും നിഷ്പ്രഭമാക്കാൻ ഈ മിസൈലുകൾക്ക് കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
