ഗ്രീഷ്മ ഷാരോണിനോട് ഒരുമണിക്കൂറും ഏഴുമിനിട്ടും സംസാരിച്ചത് ലെെംഗിക കാര്യങ്ങൾ, പിറ്റേന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന ഉറപ്പ്, എത്തിയ ഉടൻ കുടിക്കാൻ നൽകിയത് `കഷായം´: ഗ്രീഷ്മയ്ക്ക് എതിരെയുള്ള കുറ്റപത്രം ഞെട്ടിക്കുന്നത്.


ഞെട്ടിക്കുന്ന വിവരങ്ങളുമായി പാറശ്ശാല ഷാരോൺ വധക്കേസിലെ കുറ്റപത്രം. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിൽ ഷാരോൺ വധക്കേസിലെ ഞെട്ടിക്കുന്ന വസ്തുതകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നുള്ള പ്രധാന വിവരങ്ങളും കുറ്റപത്രത്തി ലുണ്ട്.

ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയത് 2022 ഒക്ടോബർ 14നാണ്. അന്നു രാവിലെ മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാൻ ഗ്രീഷ്മ നിർബ ന്ധിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗ്രീഷ്മ തന്നെ ചതിച്ചെ ന്നുള്ള കാര്യം ഷാരോൺ ബന്ധുവിനോട് വെളിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്ന് ആശുപത്രി ഐ സിയുവിൽ വച്ച് ഷാരോൺ ബന്ധുവിനോട് പറഞ്ഞതായാണ് സൂചന.

കീടനാശിനി കുടിക്കാൻ നൽകുന്നതിൻ്റെ തലേദിവസം അതായത് 2022 ഒക്ടോബർ 13 ന് രാത്രി ഒരുമണിക്കൂറും ഏഴുമിനിട്ടും ഗ്രീഷ്മ ഷാരോണിനെ വിളിച്ച് ലൈംഗിക കാര്യങ്ങൾ സംസാരിച്ചു.14ന് രാവിലെ ശാരീകബന്ധത്തിലേർപ്പെടാമെന്ന് ഫോണി ലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞു. ഇതു വിശ്വസിച്ചാണ് ഗ്രീഷ്മയുടെ വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞതെന്നും കുറ്റപത്രത്തിൽ ചൂണ്ടി ക്കാണിക്കുന്നു. കഷായപ്പൊടി വെള്ളത്തിൽ തിളപ്പിച്ചുണ്ടാക്കിയ കഷായത്തി ലാണ് വിഷം കലർത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

അതേസമയം ഷാരോൺ മരിച്ചതോടെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചുവെന്നും ഇവ തിരികെ എടുക്കാൻ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും നിരവധി തവണ ഗ്രീഷ്മ സെർച്ച് ചെയ്യുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2022 മാർച്ച് നാലിന് പട്ടാള ഉദ്യോഗസ്ഥനുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടന്നിരുന്നു. ഇതോടെ ഗ്രീഷ്മയും ഷാരോണും പിണങ്ങി. എന്നാൽ, മേയ് മുതൽ വീണ്ടും അടുപ്പത്തി ലാകുകയായിരുന്നു എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നവംബറിൽ ഷാരോണി ന്റെ വീട്ടിൽവച്ച് താലികെട്ടി. തുടർന്ന് വെട്ടുകാട് പള്ളിയിൽവച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്നും അതിൽ പറയുന്നുണ്ട്.

വിവാഹം അടുത്തുവന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുക യായിരുന്നു. പാരസെറ്റാമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഗൂളിൽ നിരവധി തവണ ഗ്രീഷ്മ സെർച്ച് ചെയ്തിരുന്നു. മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടുതന്നെയാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗ്രീഷ്മ നൽകിയ വിഷം കലർന്ന കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ കഴിഞ്ഞ ഒക്ടോബർ 25-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വച്ച് ഷാരോൺ കൊല്ലപ്പെടുന്നത്.


Read Previous

കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്നു’; ബ്രഹ്മപുരത്ത് അടിയന്തര ഇടപെടൽ വേണം, ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത്

Read Next

ഷാരോൺ വധക്കേസിലെ കുറ്റപത്രത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍; പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു, രാത്രി ഒരുമണിക്കൂറില്‍ക്കൂടുതല്‍ സെക്സ് ടോക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »