സംസ്ഥാന സർക്കാരിൻ്റെ കേരളീയം പരിപാടി വലിയ വിജയമായിരുന്നു എന്നും കേരളീയത്തിന് ചെലവായ തുകയുടെ പതിന്മടങ്ങ് വ്യാപാരമുണ്ടായെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആ പണം കൊണ്ട് കേരളം മുഴുവൻ ചലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രിസഭാ പുനഃസംഘടന നടക്കുമ്പോൾ ഗണേഷ് കുമാറിന് മന്ത്രിയാകുന്നതിൽ തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുന:സംഘടന നേരത്തെ തീരുമാനിച്ചതുപോലെ നടക്കുമെന്നും കടന്നപ്പള്ളിയും ഗണേഷും മന്ത്രിമാരാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന രൂപീകരണത്തിൻ്റെ 68-ാം വാർഷികാഘോഷം പ്രമാണിച്ചാണ് സർക്കാർ കേരളീയം സംഘടിപ്പിച്ചത്. പരിപാടയിൽ കുടുംബശ്രീയുടെ ഫുഡ്‌കോർട്ട്, ഉത്പന്ന പ്രദർശന വിപണന സ്റ്റാളുകൾ എന്നിവയിലൂടെ വനിതാസംരംഭകർക്ക് 1.36കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. കേരളീയത്തിൽ കാഴ്ചയ്ക്കും ആഘോഷ ത്തിനുമപ്പുറം ഗൗരവമുള്ള ചർച്ചകളും സെമിനാറുകളും നടക്കുകയുണ്ടായെന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തൽ. പരിപാടി ആർഭാടമാണെന്ന് വിമർശിച്ച് പ്രതിപക്ഷം നിസഹരിക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷത്തിൻ്റെ നിസഹകരണം പരിപാടിയുടെ മാറ്റ് കുറച്ചില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഒരാഴ്‌ച നീണ്ടുനിന്ന ആഘോഷത്തിന് വൻ ജനത്തിരക്കാണ് കാണപ്പെട്ടത്.
അതേസമയം കേരളീയം മഹാവിജയമായെന്നും കേരളത്തിൻ്റെ മഹോത്സവം എന്ന നിലയ്ക്കാണ് ജനങ്ങൾ കേരളീയത്തെ നെഞ്ചേറ്റിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനത്എതിൽ പറഞ്ഞിരുന്നു. മലയാളത്തിൻ്റെ ഈ മഹോ ത്സവം ഇനി എല്ലാ വർഷവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അടുത്ത കേരളീയത്തിൻ്റെ ഒരുക്കത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടക സമിതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വാഭാവികമായി ഉണ്ടായ പിഴവുകൾ തിരുത്തി അടുത്ത വർഷം കേരളീയം നടത്തും. അതിനായി ഇപ്പോഴെ തയാറെടുപ്പുകൾ ആരംഭിക്കുകയാണ്. ചീഫ് സെക്രട്ടറി ചെയർ മാനാകുന്ന സംഘാടക സമിതിയിൽ കെഎസ്ഐഡിസി എംഡി കൺവീനറാകും. വിവിധ വകുപ്പുകളുടെ അഡി.ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും സെക്രട്ടറിമാരും സമിതിയിലെ അംഗങ്ങളാണ്. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവ രോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതെസമയം ആദിവാസികളെ അപമാനിച്ചെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ആദിമം പരിപാടിയിൽ ആദിവാസി ജനവിഭാഗത്തിൻ്റെ കലാപരിപാടി കൾ അവതരിപ്പിച്ചതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രദർശന വസ്തു വാക്കി എന്ന പ്രചരണം ശരിയായ ഉദ്ദേശത്തിലല്ലെന്നും കേരളീയത്തിൽ അവതരിപ്പിച്ച ആദിമം പരിപാടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. കലാപരിപാടിക്ക് ശേഷം വിശ്രമിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
ഇടുക്കി ജില്ലയിലെ കുമളിയിലെ ആദിവാസി വിഭാഗമായ പളിയർ അവതരിപ്പിക്കുന്ന താണ് പളിയ നൃത്തം. ഈ കലാപരിപാടിയാണ് ആദിമത്തിൽ അവതരിപ്പിച്ചത്. അതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടില്ലേ? അതിൽ കൂടുതൽ ഒന്നും കേരളീയത്തിൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.