Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ന്യുമോണിയയോട് സാമ്യതയള്ള പുതിയ രോഗം ചൈനയിൽ അരാജകത്വം സൃഷ്ടിക്കുന്നു: ആയിരക്കണക്കിന് കുട്ടി രോഗികൾ, ദിനംപ്രതി 7000ത്തോളം കുട്ടികൾ ആശുപത്രിയിലെത്തുന്നു


ന്യുമോണിയയോട് സാമ്യതയള്ള പുതിയ രോഗം ചെെനയിൽ അരാജത്വം സൃഷ്ടിക്കുന്നു. കുട്ടികളെയാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സാധാരണ രീതിയിൽ ശ്വാസമെടുക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ് കുട്ടികൾ. പ്രതിദിനം 7000ത്തിലധികം രോഗികളാണ് ആശുപത്രി ചികിത്സ തേടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ രോഗവുമായി ബന്ധപ്പെട്ട് വലിയ പിരിമുറുക്കത്തിലാണ് ചൈനയിലെ ജനങ്ങൾ .

എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന വാദത്തിലാണ് ചൈനീസ് സർക്കാർ ന്യൂമോണിയക്ക് സമാനമായ ഇത് ഒരു പുതിയ രോഗമോ പുതിയ രോഗകാരിയായ വൈറസോ അല്ലെന്നാണ് ചൈനീസ് ഉദ്യോഗസ്ഥർ പറയുന്നത്. ചൈനയിൽ ഇപ്പോൾ പടരുന്ന രോഗത്തിൽ ആസ്വാഭാവികമായി ഒന്നുമില്ലെന്നും അവർ വ്യക്തമാക്കുന്നു. അതേസമയം ചൈനയിൽ കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എല്ലാം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സാമൂഹ്യ അകലമോ നിയന്ത്രണങ്ങളോ പാലിക്കാതെയാണ് ജനങ്ങൾ ഇപ്പോൾ കഴിയുന്നത്. ആ സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അതിവേഗം പനി പടരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ചൈന കേന്ദ്രമാക്കി ഇപ്പോൾ പടർന്നുപിടിക്കുന്ന ന്യുമോണിയ ലക്ഷണങ്ങളുള്ള രോഗം ബാധിച്ച കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇതൊരു പുതിയ രോഗമല്ലെന്നും അസാധാരണമായി ഇക്കാര്യത്തിൽ ഒന്നുമില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയോട് ചൈനീസ് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തതിനാൽ പനി പോലുള്ള രോഗങ്ങൾ വർധിക്കുന്നുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണെന്നും എന്നാൽ ഭയപ്പെടാൻ തക്ക വസ്തുതകളൊന്നും ഇക്കാര്യത്തി ലില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ചെെനയിൽ ന്യുമോണിയ പോലുള്ള രോഗങ്ങളുടെ വർദ്ധിച്ചുവരുന്ന കേസുകൾ ജനങ്ങളിൽ വലിയ രീതിയിലുള്ള പിരിമുറുക്കമാണ് സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുതയുണ്ട്. ഏകദേശം നാല് വർഷം മുൻപ് 2019 ഡിസംബറിലാണ് കോവിഡ് മഹാമാരിയുടെ മരണ താണ്ഡവം ആരംഭിച്ചത്. ചൈനയിൽ ആരംഭിച്ച രോഗം ലോകമെമ്പാടും പടർന്നു പിടിക്കുകയും വലിയൊരു പകർച്ചവ്യാധിയായി മാറി കോടിക്കണക്കിനു ജനങ്ങളുടെ ജീവനുകളെ ഇല്ലാതാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു ഡിസംബർ കൂടി എത്തുമ്പോൾ പുതിയ രോഗം ചൈനയിൽ വലിയ രീതിയിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്.

ദിനംപ്രതി രോഗികളുടെ വലിയ രീതിയിലുള്ള വർദ്ധനവ് ചൈനയെ ഈ രോഗത്തിനെതിരെ മുൻകരുതൽ എടുക്കാനും പ്രേരിപ്പിക്കുന്നുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പീഡിയാട്രിക് ക്ലിനിക്കുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ ഉദ്യോഗസ്ഥൻ മി ഫെങ് പറഞ്ഞു. കഴിയുന്നത്ര കുട്ടികൾക്കും പ്രായമായവർക്കും ഫ്ലൂ വാക്സിൻ നൽകാൻ ചൈനീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും ആളുകളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.

അതേസമയം ചൈനയിൽ ഈ രോഗം വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ചൈനീസ് ഡോക്ടർമാർക്കൊപ്പം അന്താരാഷ്ട്ര വിദഗ്ധരും പറയുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനാൽ ചൈനയിൽ മാത്രമല്ല പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള രോഗം പടരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


Read Previous

തെലങ്കാനയില്‍ കെസിആര്‍ ‘ഔട്ട്’, ചരിത്രവിജയവുമായി കോണ്‍ഗ്രസ്; നാലില്‍ മൂന്നിടത്തും ബിജെപി

Read Next

കെട്ടിവെച്ച പണവും..! അക്കൗണ്ട് തുറക്കാനാകാതെ എഎപി, വാഗ്ദാനങ്ങള്‍ വോട്ടായില്ല, കടുത്ത നിരാശ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »