ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, തെലങ്കാന എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചിത്രത്തിലില്ലാതെ ആം ആദ്മി പാര്‍ട്ടി. ഛത്തീസ്ഗഡ്, രാജസ്ഥാന് ,മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി മികച്ച പ്രകടനം നടത്തിയപ്പോള്‍ തെലങ്കാനയില്കോണ്ഗ്രസ് ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.

ഡല്‍ഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മത്സരിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നിരവധി റാലികളും റോഡ് ഷോകളും നടത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കടുത്ത നിരാശയാണ് പാര്‍ട്ടിക്ക് ലഭിച്ചത്.
രണ്ടിടത്ത് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ എഎപിയുടെ പിന്തുണ വര്‍ധിപ്പിക്കാനാണ് കെജ്രിവാള് ശ്രമിച്ചത്. മധ്യപ്രദേശില്‍ 70 സീറ്റുകളിലും രാജസ്ഥാനില്‍ 88 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 57 സീറ്റുകളിലും എഎപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഡല്‍ഹിയും പഞ്ചാബും പോലെ ഈ സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതിയും വെള്ളവും വിദ്യാഭ്യാസവും കെജ്രിവാള് വാഗ്ദാനം ചെയ്തിരുന്നു. നിരവധി റാലികളും റോഡ് ഷോകളും നടത്തിയിട്ടും ആം ആദ്മി പാര്‍ട്ടിക്ക് ഒരു പ്രയോജനവും ലഭിച്ചില്ല.
അക്കൗണ്ട് തുറക്കാതെ എഎപി
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ എഎപി ഇരുന്നൂറിലധികം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.എന്നാല്‍, ഒരു സീറ്റ് പോലും നേടാനായില്ല.ഒട്ടുമിക്ക സീറ്റുകളിലും എഎപി സ്ഥാനാര്‍ത്ഥികളുടെ കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ടു. സിംഗ്രൗലി മേയറും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ റാണി അഗര്‍വാള്‍ പോലും പരാജയത്തിന്റെ വക്കിലാണ്.
എഎപിക്ക് എത്ര വോട്ടുകള്‍ ലഭിച്ചു?
തെലങ്കാനയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഛത്തീസ്ഗഡില്‍ ആം ആദ്മി പാര്‍ട്ടിക്ക് 0.97% വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.അതേസമയം, മധ്യപ്രദേശില്‍ 0.42% വോട്ടും രാജ സ്ഥാനില്‍ 0.37% വോട്ടും കൊണ്ട് തൃപ്തരാകേണ്ടി വന്നു.
തുടർച്ചയായി പ്രമുഖ നേതാക്കൾക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് എഎപി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരടക്കമുള്ള പല നേതാക്കളും വിവിധ കേസുകളിലായി അറസ്റ്റിലായി. ഈ സാഹചര്യത്തിൽ തന്നെ അറസ്റ്റു ചെയ്താലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) വിജയിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. ജയിലിൽ പോകുന്നതിൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഒരു വിപ്ലവകാരിക്ക് ജയിൽ ഭൂഷണമാണ്, ഞാൻ ഏകദേശം 15 ദിവസത്തോളം ജയിലിൽ കിടന്നു, അത് എന്നിൽ ഒരു മാറ്റവും വരുത്തിയില്ല. കാരണം ഞങ്ങൾക്ക് അധികാരത്തോട് അത്യാർത്തിയില്ല. മുഖ്യമന്ത്രി പദത്തോട് മോഹമൊന്നുമില്ല. ഒരുപക്ഷേ 49 ദിവസത്തിന് ശേഷം ആരും ആവശ്യപ്പെടാതെ രാജിവച്ച ലോകത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഞാനായിരിക്കും”, കെജ്രിവാൾ കൂട്ടിച്ചേർത്തു.
നഗരത്തിലെ എല്ലാ വീടുകളും സന്ദർശിച്ച്, താൻ ജയിലിൽ നിന്ന് മുഖ്യമന്ത്രിയായി തുടരണമോ, രാജിവെക്കണോ എന്നതിനെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കെജ്രിവാൾ വ്യക്തമാക്കി. ‘എല്ലാ വീടുകളിലും പോയി ഡൽഹിയിലെ പൗരന്മാരോട് എന്താണ് വേണ്ടതെന്ന് ചോദിക്കണം. ഇത് നമ്മുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാകട്ടെ. ഡൽഹിയിൽ എഎപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബിജെപിക്ക് അറിയാം. അതിനാലാണ് ഗൂഢാലോചന നടത്തി എഎപി നേതാക്കളെ ജയിലിലടയ്ക്കുന്നത്’, എഎപി ദേശീയ കൺവീനർ പറഞ്ഞു.
ബിജെപിക്ക് വിമർശനം
ബിജെപിയെ കടുത്ത ഭാഷയിലാണ് ഡൽഹി മുഖ്യമന്ത്രി വിമർശിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള എഎപിയുടെ പ്രചാരണം തകർക്കാനാണ് ബിജെപി പദ്ധതി യിടുന്നത്. അതിന്റെ ഭാഗമാണ് അറസ്റ്റ്. വിവിധ പ്രാദേശിക പാർട്ടികളിലെ നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നുവെന്നും കെജ്രിവാൾ ആരോപിച്ചു..
ഒരു പ്രാദേശിക പാർട്ടിയുടെ നേതാവ് ജയിലിൽ പോകുമ്പോൾ ആരും അവരുടെ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തില്ല. ഇതോടെ ബിജെപി തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുന്നു. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താതിരിക്കാൻ എന്നെ ജയിലിലേക്ക് അയയ്ക്കാൻ അവർ പദ്ധതിയിട്ടത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരെ ജയിലിലേക്ക് അയയ്ക്കാൻ ബിജെപി ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
