Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കനേഡിയൻ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടു´: കാനഡ രഹസ്യന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്


കനേഡിയൻ തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കാനഡയിലെ ഏറ്റവും ഉയർന്ന വിദേശ രഹസ്യാ ന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് അടുത്തിടെ പുറത്തുവിട്ട രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കു ന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെടാൻ സാധ്യതയുണ്ടെന്നാണ് ഉയർത്തുന്ന ആരോപണം. വ്യാഴാഴ്ച മാധ്യമങ്ങൾക്ക് ലഭിച്ച റിപ്പോർട്ടിൽ ഇന്ത്യയെ ‘വിദേശ ഭീഷണി ‘യായി വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാനഡയുടെ ശക്തമായ ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും സംരക്ഷിക്കാൻ സർക്കാർ കൂടുതൽ ജാഗരൂകരാകണം എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇക്കാര്യത്തിൽ സർക്കാർ നിസ്സംഗത പാലിച്ചാൽ ഇന്ത്യയുടെ അനധികൃതമായ ഇടപെടൽ കൂടുതൽ പ്രശ്നങ്ങൾ രാജ്യത്ത് വരുത്തി വയ്ക്കുമെന്നും കനേഡിയൻ മാധ്യമമായ ഗ്ലോബൽ ന്യൂസിന് ലഭിച്ച അതീവരഹസ്യ ബ്രീഫിംഗ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതാദ്യമായാണ് കാനഡയിൽ ഇന്ത്യ തിരഞ്ഞെടുപ്പ് ഇടപെടൽ നടത്തുമെന്ന ആരോപണം ഉയരുന്നത്. കനേഡിയൻ രാഷ്ട്രീയത്തിൽ ഇടപെട്ടതിന് ചൈനയ്ക്കും രക്ഷിക്കുമെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു.

2023 ഫെബ്രുവരി 24ന് പുറത്തിറങ്ങിയ വിദേശ ഇടപെടലുകളെ കുറിച്ചുള്ള റിപ്പോർട്ടിലാണ് ചൈനയെ കുറിച്ച് പരാമർശമുള്ളത്. റിപ്പോർട്ടിൽ ചൈനയെ `ഏറ്റവും പ്രധാന ഭീഷണി´ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന കേന്ദ്രമാക്കി നടക്കുന്ന വിദേശ ഇടപെടലുകൾ കാനഡയിൽ സംബന്ധിച്ച വളരെ പ്രാധാന്യമുള്ള വസ്തുതകളാണ്. ചൈനയുടെ ഇടപെടലുകൾ സർക്കാരിനും പൊതുജനങ്ങൾക്കും എതിരെയുള്ളതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റവും പുതിയ ഇൻ്റലിജൻസ് റിപ്പോർട്ടിൽ ഇന്ത്യയേയും ചൈനയേയും മാത്രമാണ് പേര് ഉപയോഗിച്ച് സൂചിപ്പിച്ചിരിക്കുന്നത്. 

അതേസമയം പുറത്തുവന്ന രഹസ്യാന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുവാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉത്തരവിട്ടു. ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കാളിത്തമുണ്ടെന്ന ആരോപണം കാനഡ ഉന്നയിച്ചിരുന്നു. ട്രൂഡോയുടെ 2023 സെപ്റ്റംബറിലെ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു. അസംബന്ധ ആരോപണം എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്.


Read Previous

ഝാർഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച്ച: ഹൈദരാബാദ് റിസോർട്ടിൽ പോലീസ് കാവലിൽ എംഎൽഎമാർ

Read Next

ഉറച്ച ചുവടോടെ: പ്രവാസി സുരക്ഷയൊരുക്കി റിയാദ് ഒഐസിസി ; പദ്ധതിക്ക് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »