
ബാങ്കോക്ക്: തായ്‌ലാൻഡിൽ വെച്ച് മലയാളി വെടിയേറ്റ് മരിച്ചതായി വിവരം. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ തായ്‌ലാൻഡിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയിലായിരുന്നു സംഭവം നടന്നത്. ഒരുമാസം മുൻപാണ് വർഗീസ് വിനോദയാത്രയ്ക്കായി തായ്‌ലാൻഡിൽ എത്തിയത്. വർഗീസിന് നേരെ മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തുനിൽക്കുന്നതിനിടയിൽ മോഷ്ടാക്കൾ വെടിവെ ക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.
വർഗീസിന്റെ കൈവശമുണ്ടായിരുന്ന പണം ഉൾപ്പടെ മോഷണം പോയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പൂർത്തീകരിച്ചതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളൂ എന്നാണ് വിവരം. എന്നാൽ വർഗീസിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഇന്ത്യൻ എംബസി നടപടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. 30 വർഷമായി വർഗീസും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.