Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

77 വർഷം പഴക്കമുള്ള കേക്കിന്റെ കഷ്ണം വിറ്റുപോയത് 2.40 ലക്ഷം രൂപയ്ക്ക്; ലേലത്തിൽ താരമായി എലിസബത്ത് രാജ്ഞിയുടെ കല്യാണ കേക്ക്


ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും 1947 ലെ രാജകീയ വിവാഹത്തിലെ കേക്കിന്റെ കഷ്‌ണം ലേലത്തിൽ വിറ്റുപോയത് 2.40 ലക്ഷം(2,200 പൗണ്ട്) രൂപയ്ക്ക്. 1947 നവംബർ 20 നായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിവാഹം. അന്നുമുതൽ സംരക്ഷിക്കപ്പെടുന്ന വളരെ അപൂർവമായ കേക്കിന്റെ കഷ്ണമാണ് വിറ്റുപോയത്.

വലിയ മാറ്റങ്ങളൊന്നും കേക്കിൽ വന്നിട്ടില്ല. കേക്ക് അതിന്റെ യഥാർത്ഥ പെട്ടിയോടുകൂടി സംരക്ഷിക്കപ്പെട്ടിരുന്നു . വർഷങ്ങളുടെ പഴക്കമുള്ളതിൽ ഇത് കഴിക്കാൻ അനുയോജ്യമല്ല. എന്നാൽ ഈ കേക്കിൻ കഷ്ണത്തിന്റെ യഥാർത്ഥ അവകാശി സ്കോട്ട്ലൻഡിലെ എഡിൻബർഗിലെ ഹോളിറൂഡ് ഹൗസിലെ വീട്ടുജോലിക്കാരിയായ മരിയോൺ പോൾസൺ ആയിരുന്നു. ഇവർക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് സമ്മാനമായി ലഭിച്ചതാണ് ഈ കേക്കിന്റെ കഷ്ണം.

1931 മുതൽ 1969 വരെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലെ വീട്ടുജോലിക്കാരിയായി രുന്നു മരിയോൺ പോൾസണെന്ന് ലേല സ്ഥാപനമായ റീമാൻ ഡാൻസി പറഞ്ഞു. കേക്കിനൊപ്പം വിവാഹ സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് മരിയോണിന് എലിസബത്തിൽ നിന്ന് ഒരു സ്വകാര്യ കത്തും ലഭിച്ചിരുന്നു. എന്നാൽ യഥാർത്ഥ വിവാഹ കേക്ക് ഒമ്പത് അടി ഉയരവും 500 പൗണ്ട് (ഏകദേശം 227 കിലോഗ്രാം) ഭാരവുമുള്ളതായിരുന്നു.

ദമ്പതികളുടെ ഇഷ്ട വിനോദങ്ങളെ പ്രതിനിധീകരിക്കുന്ന പഞ്ചസാര ശിൽപങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂറ്റൻ കേക്കിലെ 2,000 കഷ്ണങ്ങൾ വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് നൽകി. കൂടുതൽ ഭാഗങ്ങൾ ചാരിറ്റികൾക്കും സംഘടനകൾക്കും വിതരണം ചെയ്തു.

അവരുടെ ആദ്യത്തെ കുട്ടിയായ ചാൾസ് രാജകുമാരന്റെ നാമകരണത്തിനായി ഒരു ഒരു നില കേക്ക് സംരക്ഷിക്കപ്പെട്ടു. ഏതാനും കഷ്ണങ്ങൾ വർഷങ്ങളായി സംരക്ഷിക്ക പ്പെടുകയും ലേലം ചെയ്യുകയും ചെയ്യുന്നുണ്ട്. 2013-ൽ 1947-ലെ കേക്കിന്റെ മറ്റൊരു കഷ്ണം ലേലം ചെയ്തു. 1,750 പൗണ്ട് (ഏകദേശം1.91 ലക്ഷം രൂപ ) ആണ് ഇതിന് ലഭിച്ചത്.


Read Previous

പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം; ആശുപത്രികള്‍ക്ക് നിര്‍ദേശവുമായി തമിഴ്‌നാട്

Read Next

ആശങ്കകള്‍ വേണ്ട; സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരം’: ആശ്വാസ വാര്‍ത്തയുമായി നാസ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »