പതിറ്റാണ്ടുകൾക്ക് ശേഷം സൗദിയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ സൽസോള ടെട്രാന്ദ്ര കുറ്റിച്ചെടികൾ തളിർത്തു


ജിദ്ദ: പരിസ്ഥിതി സ്‌നേഹികളുടെയും സസ്യശാസ്ത്രജ്ഞരുടെയുമെല്ലാം ദീര്‍ഘകാലമായ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയില്‍ സല്‍സോള ടെട്രാന്ദ്രാ കുറ്റിച്ചെടികള്‍ തളിര്‍ത്തു. സൗദിയുടെ വടക്കന്‍ അതിര്‍ ത്തി പ്രദേശങ്ങളിലെ ഹമദ് മേഖലയിലാണ് പതിറ്റാണ്ടുകള്‍ക്കുശേഷം ഇവ കൂട്ടമായി തളര്‍ത്തിരിക്കു ന്നത്. ഏറെ വംശനാശ ഭീഷണി നേരിടുന്ന സസ്യമാണ് സല്‍സോള ടെട്രാന്ദ്ര.

90കളുടെ തുടക്കം മുതലാണ് ഈ സസ്യം അപ്രത്യക്ഷമായി തുടങ്ങിയത്. കന്നുകാലികള്‍ക്കും വന്യ ജീവികള്‍ക്കും എല്ലാം ഏറെ ഇഷ്ടപ്പെട്ട തീറ്റയായതിനാലാണ് അമിതമായ മേച്ചിലിലൂടെ ഇവയെ വംശനാശം പിടികൂടിയത.് പ്രദേശത്ത് തീരെ കാണാതിരുന്ന സസ്യം വീണ്ടും തളിര്‍ത്തത് ഏവരെയും ആഹ്ലാദിപ്പിക്കുകയാണ്. ഹമദിലെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളിലാണ് ഇവ വീണ്ടും കൂട്ടമായി തളിര്‍ത്തുനില്‍ക്കുന്ന മനോഹരമായ കാഴ്ച കാണാനാവുന്നത്.

കന്നുകാലികള്‍ക്ക് മികച്ച ഭക്ഷണം എന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കുന്നതിലും ഈ സസ്യത്തിന് വലിയ പ്രാധാന്യമുണ്ട്. മണ്ണിനെ അടര്‍ന്നുവീഴാന്‍ ഇടയാക്കാതെ പിടിച്ചുനിര്‍ത്തുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും എല്ലാം ഈ സസ്യത്തിന്റെ വേരും ശാഖകളുമെല്ലാം വലിയ പങ്കുവഹിക്കുന്നു. സസ്യത്തെ വീണ്ടും കണ്ടെത്താനായത് ഈ മേഖലയിലേക്ക് പ്രകൃതി സ്‌നേഹികളെയും പ്രകൃതി സംരക്ഷകരെയും ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഇത് ഈ സസ്യം ഉള്‍പ്പെടെയുള്ളവരുടെ അതിജീവനത്തിലേക്കും കൂടുതല്‍ ശക്തമായ സംരക്ഷണ പ്രവര്‍ത്തനത്തിലേക്കും നയിക്കുമെന്നുമാണ് പ്രകൃതി സ്‌നേഹികള്‍ കരുതുന്നത്.


Read Previous

ഓ.ഐ.സി.സി. റിയാദ് തൃശൂർ ജില്ല കുടുംബസംഗമം; മീറ്റ് & ഗ്രീറ്റ് 2K25″

Read Next

ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ റമദാനിൽ 16 ലക്ഷം സീറ്റുകൾ ഉറപ്പാക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »