വ്യോമാക്രമണം; പരുക്കേറ്റവരെ ചികിത്സിയ്ക്കുന്നതിനിടെ  ഡോക്ടർ കണ്ടത് സ്വന്തം കുഞ്ഞിനെ


ഭാര്യയും മൂത്ത മകനും കൊല്ലപ്പെട്ടു.

ഗാസ സിറ്റി: ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ ഡോ. ഇയാദ് അബു കർഷ് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു രോഗി മുന്നിലെത്തി. അദ്ദേഹത്തിന്റെ 2 വയസ്സുള്ള മകൾ സമാറയായിരുന്നു അത്. 

വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇയാദ് ഇസ്രയേൽ വ്യോമാക്രമണം ശക്തമായപ്പോഴാണു ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പം ഖാൻ യൂനിസിലെ സഹോദരിയുടെ അപ്പാർട്മെന്റിൽ അഭയം തേടിയത്. അദ്ദേഹം ഗാസ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ സേവനം ആരംഭിക്കുകയും ചെയ്തു.

എന്നാൽ, ഇന്നലെ വ്യോമാക്രമണത്തിൽ സഹോദരി താമസിച്ച പാർപ്പിടസമുച്ചയം തകർന്നടിഞ്ഞു. ഭാര്യയും മൂത്ത മകനും കൊല്ലപ്പെട്ടു. ഈ സമയം ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു ഇയാദ്. 

ഗുരുതരമായി പരുക്കേറ്റ ഡോക്ടറുടെ സഹോദരിയും അവരുടെ മകളും ആശുപത്രിയിലുണ്ട്. ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ മോർച്ചറിയിലും. 


Read Previous

യുദ്ധഭീകരത അവസാനിപ്പിയ്ക്കാതെ ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമിച്ചു നൽകില്ല; ഓർഡർ റദ്ദാക്കി മലയാളി കമ്പനി ഉടമ

Read Next

വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചോ? മറുപടി നൽകാൻ, ജിഎസ്ടി വകുപ്പ് വിസമ്മതിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »