
റിയാദ്: മലമുകളിൽ ആഡംബര ജീവിതം നയിക്കാൻ സൗദി അവസരം ഒരുക്കുന്നു. രാജ്യത്തെ ഉയരം കൂടിയ കൊടുമുടിയിൽ (3015 മീറ്റർ) ഉയരത്തിലാണ് ഈ ആഡംബര റിസോട്ട് വരുന്നത്. ആഗോള സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി വരുന്നത്. സൗദാ പീക്സ് എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയു മായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
തെക്കുപടിഞ്ഞാറൻ സൗദിയിലെ അസീർ മേഖലയിലുള്ള അൽസൗദാ പർവ്വതത്തിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായാണ് പദ്ധതി നടപ്പാക്കുക
940 ഹോട്ടൽ മുറികളും 391 വില്ലകളും ഇതിന് വേണ്ടി പണി കഴിപ്പിക്കും. പർവതനിരക ൾക്ക് ഇടയിൽ രാജകീയ താമസവും കൂടെ പ്രകൃതിരമണീയമായ കാഴ്ചകളും കാണാം. സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. തെക്കുപടിഞ്ഞാറൻ സൗദിയിലെ അസീർ മേഖലയിലുള്ള അൽസൗദാ പർവ്വതത്തിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായാണ് പദ്ധതി നടപ്പാക്കുക. രാജ്യത്തെ കൂടുതൽ വരുമാനത്തിൽ എത്തിക്കുന്നതിന്റെ ഭാഗാമായാണ് ഈ പദ്ധതികൾ സൗദി നടപ്പിലാക്കുന്നതെന്ന് പബ്ലിക് ഇൻവസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.
പുതിയ പദ്ധതി ആഗോള ടൂറിസം ഭൂപടത്തിൽ സൗദിയെ അടയാളപ്പെടുത്തും. വർഷത്തിൽ 20 ലക്ഷം സന്ദർശകരെ സൗദാ പീക്കിസിൽ എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ
പരിസ്ഥിതി, സാംസ്‌കാരിക, പൈതൃക സമൃദ്ധി എന്നിവ സംരക്ഷിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പർവതനിരകൾക്ക് ഇടയിടെ വ്യത്യസ്ത ജീവിതാനുഭവം യാഥാർഥ്യമാക്കും. ആഡംബര പർവത ടൂറിസത്തിന്റെ എല്ലാം സാധ്യതകളും ഇവിടെ ഉപയോഗിക്കുമെന്ന് സൗദാ ഡവലപ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. വിനോദവും ടൂറിസവും രാജ്യത്ത് ഉയർക്കുക, നിക്ഷേപം ആകർഷിക്കുക, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുക തുടങ്ങിയവായാണ് മുന്നിൽ കാണുന്നത്.
ജിഡിപിയിലേക്ക് 2900 കോടി റിയാൽ സംഭാവന ചെയ്യുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. പുതിയ പദ്ധതി ആഗോള ടൂറിസം ഭൂപടത്തിൽ സൗദിയെ അടയാളപ്പെടുത്തും. വർഷത്തിൽ 20 ലക്ഷം സന്ദർശകരെ സൗദാ പീക്കിസിൽ എത്തിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തഹ്‍ലാൽ, സഹാബ്, സബ്ര, ജരീൻ, റിജാൽ, റെഡ് റോക്ക് എന്നീ 6 സോണുകളിലായി വ്യത്യസ്ത വികസന പദ്ധതികൾ നടപ്പിലാക്കും. ആഡംബര ഹോട്ടലുകൾ, ഹിൽ റിസോർട്ടുകൾ, കലാ സാംസ്കാരിക, കായിക വിനോദ കേന്ദ്രങ്ങൾ, കുന്നിൻചെരിവിൽ വലിയ സൗകര്യമുള്ള ചെറിയ കുടിലുകൾ, വില്ലകൾ എന്നിവയാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്.