ഭർത്താവിനെ അവസാനമായി കണ്ട് അമൃത; നമ്പിയുടെ മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിൽ പ്രതിഷേധം


എയർ ഇന്ത്യ എക്സ്പ്രസ് തുടർച്ചയായി വിമാന സർവ്വീസുകൾ മുടക്കിയതിനെത്തുടർന്ന് സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവർ യാത്രാമൊഴിയേകി. ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ ഒടുക്കം അമൃത തനിച്ചായി. ഒമാനിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടർന്ന നമ്പി മരിച്ചെന്ന വാർത്തയാണ് കാത്തിരിപ്പിനൊടുവിൽ ആ കുടുംബത്തെ തേടിയെത്തിയത്.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നമ്പി രാജേഷി ൻ്റെ മൃതദേഹം ബന്ധുക്കൾ എത്തി ഏറ്റുവാങ്ങിയത്. എയർ ഇന്ത്യ എക്സ്പ്രസിനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് ഇഞ്ചക്കലിലെ എയർ ഇന്ത്യ ഓഫീസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചു. ഒടുവിൽ ചർച്ച നടത്താമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പി ച്ചിച്ച് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചത്.

മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അസുഖം മൂർഛിച്ചതോടെ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.

രാജേഷിനെ കാണാനാണ് അമൃത എർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് എടുത്തിരുന്നത്. എട്ടാം തീയതി എയർപോർട്ടിലെത്തി കാത്തിരിക്കുമ്പോഴാണ് വിമാന സർവ്വീസുകൾ പെട്ടെന്ന് റദ്ദാക്കിയ വിവരം അമൃതയും കുടുംബവും അറിയുന്നത്. അമൃതയെ എങ്കിലും പോകാൻ അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് കുടുംബം അധികൃതരോട് തങ്ങളുടെ സാഹചര്യം വ്യക്തമാക്കിയിരുന്നു. അപ്പോഴും അവഗണനയാണ് ഇവർക്ക് നേരിടേണ്ടിവന്നത്.


Read Previous

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് വിനോദ സഞ്ചാരി മരിച്ചു

Read Next

കോഴിക്കോടൻസ് എഡ്യു സ്‌പോർട് ഫെസ്റ്റ്’: മാനാഞ്ചിറ ടീം ചാമ്പ്യന്മാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »