Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശ്‌ വിധിയെഴുതുന്നു; ഷെയ്‌ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്, ഫലം നാളെ


ധാക്ക: ഷെയ്‌ഖ്‌ ഹസീനയുടെ പതനത്തിന് പിന്നാലെയുള്ള ആദ്യ തെരഞ്ഞെടുപ്പ് ബംഗ്ലാദേശില്‍ പുരോഗമിക്കുന്നു. രാവിലെ 7.30 മുതല്‍ ബംഗ്ലാദേശില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി. വൈകിട്ട് 4.30 ഓടെ വോട്ടെടുപ്പ് തുടരും. പോളിങ് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ഇന്ന് തന്നെ വോട്ടുകള്‍ എണ്ണി തുടങ്ങും. നാളെ ഉച്ചയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

12,27,11,739 വോട്ടര്‍മാരാണ് ബംഗ്ലാദേശിലുള്ളത്. 64 ജില്ലകളിലായി 42761 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആകെ 350 സീറ്റുകളാണ് പാര്‍ലമെന്‍റിലുള്ളത്. ഇതില്‍ 300 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി 50 സീറ്റുകളാകട്ടെ സ്‌ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ഇത് പാര്‍ട്ടികള്‍ക്ക് വീതിച്ച് നല്‍കും. കനത്ത സുരക്ഷയോടെയാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

15 വര്‍ഷമായി തുടരുന്ന ഷെയ്‌ഖ് ഹസീന സര്‍ക്കാരിന്‍റെ പതനത്തിന് പിന്നാലെ ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഭരണം നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് എത്രയും വേഗത്തില്‍ അധികാരം കൈമാറുമെന്ന് മുഹമ്മദ് യൂനുസ് നേരത്തെ പറഞ്ഞു. കഴിഞ്ഞ 18 മാസമായി ബംഗ്ലാദേശിനെ മുഹമ്മദ് യൂനുസാണ് നയിക്കുന്നത്.

ബംഗ്ലാദേശില്‍ ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു പാര്‍ട്ടി അധികാരത്തിലേറാന്‍ പോകുന്നത്. ബംഗ്ലാദേശില്‍ നേരത്തെയുണ്ടായ കലാപങ്ങളും അടിച്ചമര്‍ത്തലുകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലി ച്ചേക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്.

ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ചതും അതോടൊപ്പം അവരുടെ അഭാവത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പുമായതിനാല്‍ ഇത്തവണ മത്സരം താരിഖ് റഹ്മാന്‍റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) ജമാഅത്ത്-ഇ-ഇസ്‌ലാമി നയിക്കുന്ന ഇസ്‌ലാമിക നേതൃത്വത്തിലുള്ള സഖ്യവും തമ്മിലുള്ള പോരാട്ടമായി ചുരുങ്ങി. അതേസമയം ഷഫീഖുര്‍ റഹ്‌മാന്‍റെ പാര്‍ട്ടിയുടെ മികച്ച തെര ഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അതുകൊണ്ട് ജമാഅത്ത്-ഇ-ഇസ്‌ലാമി ഭരണത്തിലേറിയേക്കുമെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.

മാത്രമല്ല ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വിദേശത്തുള്ള ബംഗ്ലാദേശുകാര്‍ക്ക് പോസ്റ്റ്ല്‍ വോട്ട് രേഖപ്പെടുത്താനും അനുമതിയുണ്ട്. ഏകദേശം 15 ലക്ഷത്തോളം ബംഗ്ലാദേശുകാരാണ് പ്രവാസികളായിട്ടുള്ളത്.

ബംഗ്ലാദേശിലെ കലാപവും പ്രധാനമന്ത്രിയുടെ രക്ഷപ്പെടലും: 2024ലാണ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ബംഗ്ലാദേശിലെ കലാപങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ അഭയം തേടിയത്. കലാപത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇന്ത്യയില്‍ അഭയം തേടിയ ഷെയ്‌ഖ് ഹസീനക്കെതിരെ കോടതി വധശിക്ഷ വിധിച്ചു. മാത്രമല്ല ഷെയ്‌ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു. ഇതിനെല്ലാം പിന്നാലെയാണിപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.


Read Previous

ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല’; രാഹുല്‍ കേസില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി ഹൈക്കോടതി

Read Next

ജമാഅത്തെ ഇസ്ലാമി 70 സീറ്റില്‍ ഒതുങ്ങി; ബംഗ്ലാദേശില്‍ വമ്പന്‍ ജയവുമായി ബിഎന്‍പി അധികാരത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »