Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: ഫ്ലാറ്റിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മാംസവും മുടിയും കണ്ടെത്തി


ന്യൂ ടൗൺ (പശ്ചിമ ബംഗാൾ): കൊല്‍ക്കത്തയിലെ ന്യൂ ടൗൺ ഭവന സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് നാല് കിലോയോളം വരുന്ന മാംസവും മുടിയും കണ്ടെത്തി. കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവർ അസിം അനാറിന്‍റെ ശരീരഭാഗങ്ങൾക്കായുള്ള ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ്‌ കണ്ടെത്തല്‍. എംപിയുടെ മൃതദേഹ അവശിഷ്‌ടമാണെന്ന് സംശയിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ ഇത്‌ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി സംശയിക്കുന്ന പാർപ്പിട സമുച്ചയത്തിലെ മലിനജല പൈപ്പുകളും സെപ്റ്റിക് ടാങ്കും സമഗ്രമായി പരിശോധിക്കുമെന്ന് ബംഗ്ലാദേശ് ഡിറ്റക്‌ടീവ് ഡിപ്പാർട്ട്‌മെന്‍റ്‌ മേധാവി ഹരുൺ-ഉർ-റഷീദ് പറഞ്ഞു. കൊൽക്കത്ത പൊലീസിന്‍റെ ഡിസാസ്റ്റർ മാനേജ്‌മെന്‍റ്‌ ടീം രാജർഹട്ടിനടുത്തുള്ള അമ്യൂസ്‌മെന്‍റ്‌ പാർക്കിനോട് ചേർന്നുള്ള ബാഗ്‌ജോല കനാലിൽ തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചിലിൽ ഡ്രോണുകളും ഉപയോഗിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

‘കുറ്റകൃത്യം നടന്നിട്ട് രണ്ടാഴ്‌ചയിലേറെയായി. ശരീരഭാഗങ്ങൾ ചെറിയ ഭാഗങ്ങളായി വെട്ടിയതിനാല്‍ ജലജീവികൾ തിന്നുതീർക്കാനുള്ള സാധ്യത കൂടുതലാണ്. ബാഗ്‌ജോല കനാലിൽ മലിനമായ വെള്ളമുണ്ട്, കൂടാതെ ശരീരഭാഗങ്ങൾ ഒഴുക്കിനനുസരിച്ച് ഒഴുകിപോകാനും സാധ്യതയുണ്ടെന്ന്‌ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കനാലിൽ നിന്ന് ശരീരഭാഗങ്ങളും കൊലപാതകത്തിന്‌ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്താൻ മുങ്ങൽ വിദഗ്‌ധരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസില്‍ കശാപ്പുകാരനാണെന്ന് അവകാശപ്പെടുന്ന ജിഹാദിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹം 80 കഷണങ്ങളാക്കി മുറിച്ച് മഞ്ഞൾ കലർത്തി ന്യൂ ടൗണിന് ചുറ്റുമുള്ള കനാൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായും വിവരം ലഭിച്ചിരുന്നു. മൃതദേഹം കണ്ടെത്താനായുള്ള അവസാന ഓപ്ഷനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ധാക്ക പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ശരീരഭാഗങ്ങൾ കണ്ടെത്താനായില്ലെങ്കിൽ, രക്തസാമ്പിളുകളിൽ ഡിഎൻഎ പരിശോ ധന നടത്തുകയും അനാറിന്‍റെ കുടുംബാംഗങ്ങളിൽ ഒരാളുടെ ഡിഎൻഎയുമായി ഫലം പൊരുത്തപ്പെടുത്തുകയും ഐഡന്‍റിറ്റി സ്ഥാപിക്കുകയും നിയമപ്രകാരം കേസെടുക്കു കയും ചെയ്യുമെന്ന്‌ ഓഫീസർ പറഞ്ഞു. അനാറിന്‍റെ മരണം അന്വേഷിക്കാൻ ധാക്ക മെട്രോപൊളിറ്റൻ പൊലീസിന്‍റെ ഡിറ്റക്‌ടീവ് ബ്രാഞ്ചിന്‍റെ മൂന്നംഗ സംഘം നഗരത്തിലുണ്ട്. ഡിറ്റക്‌ടീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹാരുൺ-ഓർ-റാഷിദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


Read Previous

തിരഞ്ഞെടുപ്പില്‍ ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപയുടെ വസ്തുക്കള്‍; പകുതിയോളം മയക്കു മരുന്ന്

Read Next

ദുൽഖർ, സാമന്ത, ഗൗഹർ ഖാൻ…; റഫയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യൻ താരനിര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »