ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതിവകുപ്പ് മരവിപ്പിച്ചതിനെ വിമർശിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പുസമയത്തെ നടപടി രാഷ്ട്രീയവേട്ടയാടലാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. എല്ലാ അക്കൗണ്ട് വിവരങ്ങളും ആദായനികുതി വകുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരുകാരണവും ബോധിപ്പിക്കാതെ അക്കൗണ്ട് മരവിപ്പിച്ചത് ദുരൂഹമാണ്. നടപടിയിലൂടെ പാർട്ടിയെ വേട്ടയാടുകയാണ്. സുപ്രീംകോടതി ഇത്തരം നീക്കങ്ങളിൽ സ്വമേധയാ ഇടപെടണം. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പി.ക്ക് മറുപടി നൽകുമെന്നും യെച്ചൂരി പറഞ്ഞു.
തിരഞ്ഞെടുപ്പുപ്രചാരണം നടന്നുകൊണ്ടിരിക്കുമ്പോൾ പ്രവർത്തനം തടസ്സപ്പെടുത്തി രാഷ്ട്രീയപ്പാർട്ടികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. എന്തൊക്കെ നീക്കങ്ങളുണ്ടായാലും തൃശ്ശൂരിൽ ഇടതുപക്ഷത്തിന്റെ വിജയസാധ്യത കുറയില്ലെന്നും രാജ പറഞ്ഞു.
ബോണ്ടിലൂടെ വാങ്ങിയില്ല, സംഭാവന സ്വീകരിച്ചു – യെച്ചൂരി
തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ പാർട്ടി പണം വാങ്ങിയിട്ടില്ലെന്നും എന്നാൽ, കമ്പനികളിൽനിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. നിയമപരമായി സംഭാവന സ്വീകരിക്കുന്നതിൽ തെറ്റില്ല. വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ടെന്നും അതു സുതാര്യമാണെന്നും യെച്ചൂരി പറഞ്ഞു.
