ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ബഷീർ ഓർമദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി റിയാദ് നോർത്ത് സോണിനു കീഴിൽ ‘മാങ്കോസ്റ്റിൻ’ ബഷീർ സാഹിത്യതീരങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച സാഹിത്യ ചർച്ച ഫൈസൽ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.

തലമുറകളെ കൊണ്ട് തന്റെ കൃതികളെ വായിപ്പിക്കാൻ സാധിക്കുന്നത് ബഷീർ എഴുത്തുകൾക്ക് നൽകിയ സവിശേഷമായ ഭാഷ സൗന്ദര്യം കൊണ്ട് മാത്രമാണെന്നും, മലയാള സാഹിത്യത്തിലെ വേലികെട്ടുകൾ ഭേദിച്ചാണ് ബഷീർ സാഹിത്യത്തിന്റെ സുൽത്താനായി മുപ്പത് വർഷങ്ങൾക്കിപ്പറവും പ്രകാശിക്കുന്നത് എന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സുലൈമാനിയ മലാസ് റെസ്റ്റോറന്റിൽ നടന്ന പരിപാടിക്ക് ശുഹൈബ് സഅദി അധ്യ ക്ഷതവഹിച്ചു.വിവിധ സെഷനുകളിൽ സൈനുദ്ധീൻ കുനിയിൽ,ജാബിർ കൊണ്ടോ ട്ടി,ഇർഷാദ്,അക്ബർ അലി,സക്കീർ മുർതസ എന്നിവർ സംസാരിച്ചു. ലത്തീഫ് തിരുവമ്പാടി മേഡറേറ്ററായിരുന്നു.നിഹാൽ അഹമ്മദ് ആമുഖവും സലാഹുദ്ധീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
