ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്റാൻ/വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ യുദ്ധം ആഗോള ഊർജ്ജ വിപണിയെ പിടിച്ചുലയ്ക്കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഇടനാഴിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുമെന്നും എണ്ണവില ബാരലിന് 200 ഡോളറിലേക്ക് കുതിച്ചുയരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണം ശക്തമാക്കിയതോടെയാണിത്.

എണ്ണവില നിങ്ങൾ അസ്ഥിരപ്പെടുത്തിയ പ്രാദേശിക സുരക്ഷയെ ആശ്രയിച്ചിരിക്കുന്നു. ബാരലിന് 200 ഡോളർ നൽകാൻ തയ്യാറായിക്കൊള്ളുക,” എന്ന് ഇറാന്റെ സൈനിക കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫാകാരി അമേരിക്കയോടായി പറഞ്ഞു.
ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് (20%) ഭാഗം കടന്നുപോകുന്ന പാതയാണിത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഈ പാത തടസ്സപ്പെടുത്തുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കും. ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾക്ക് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആക്രമണം നടത്തിയതായി ഇറാന്റെ സ്റ്റേറ്റ് ഏജൻസിയായ ‘ഫാർസ്’ റിപ്പോർട്ട് ചെയ്തു.
മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നത് തുടരുകയാണെങ്കിൽ, നിത്യോപയോഗ സാധനങ്ങ ളുടെ വിലക്കയറ്റത്തിനും ആഗോള പണപ്പെരുപ്പത്തിനും ഇത് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
