ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ആരോപണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, വിഷയത്തിൽ പൊതുജനാഭിപ്രായം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വോട്ടർ പട്ടിക പുനഃക്രമീകരിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് കമ്മിഷൻ വ്യക്തമാക്കി. വോട്ടർ പട്ടിക പരിഷ്കരണത്തിനെതി രെയുള്ള അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ നീക്കം.
വോട്ടർ പട്ടികയിൽ സമഗ്രമായ അന്വേഷണം ആവശ്യമാണോ, മരിച്ചവരുടെയും വിദേശികളുടെയും പേരുകൾ നീക്കം ചെയ്യേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങളും കമ്മിഷൻ മുന്നോട്ട് വച്ചു. ഈ ചോദ്യ ങ്ങൾക്ക് അനുകൂലമായ മറുപടിയാണ് ലഭിക്കുന്നതെങ്കിൽ, വോട്ടർ പട്ടിക പുനഃക്രമീകരിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ശരിയാണോ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ അവസരം നൽകിയിട്ടും ഇതുവരെ പൊതുജ നങ്ങളിൽനിന്ന് ഒരു എതിർപ്പും ഉണ്ടായിട്ടില്ലെന്ന് ഇസിഐ വൃത്തങ്ങൾ പറഞ്ഞു. 65 ലക്ഷം പേരുകളാണ് ഇതുവരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ എത്രപേർ തങ്ങളുടെ പേര് നീക്കം ചെയ്തതിനെ ചോദ്യം ചെയ്തെന്ന ചോദ്യം കമ്മിഷൻ ഉന്നയിച്ചു. ഇവിടെ ഒരു രാഷ്ട്രീയ രംഗം മാത്രമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ഇസിഐക്ക് എതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് വോട്ട് മോഷണ ആരോപണങ്ങൾ തെളിയിക്കു കയോ അല്ലെങ്കിൽ മാപ്പ് പറയുകയോ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷൻ്റെ പുതിയ നീക്കം.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കാൻ ആർട്ടിക്കിൾ 324 പ്രകാരം കമ്മിഷന് അധികാരമുണ്ടെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി പറഞ്ഞു. വോട്ടർ പട്ടിക തയ്യാറാക്കുന്നത് കമ്മിഷനാണ്. എന്നാൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുകയും പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടത് കമ്മിഷൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങളിലെ ഡാറ്റ ഇസിയിൽ നിന്നുള്ളതല്ലെങ്കിൽ, രാഹുൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആചാരി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം തന്നെ കോടതിയെ സമീപിക്കേണ്ടതായിരുന്നെന്നും അദ്ദേഹം നിർദേശിച്ചു.
