Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബി.ജെ.പി.യുടെ ലക്‌ഷ്യം 370 സീറ്റ്; മോദി സര്‍ക്കാര്‍ ഹാട്രിക് നേടും, ജെ.പി. നഡ്ഡ


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളില്‍ വിജയം ലക്ഷ്യമാക്കുന്ന ബി.ജെ.പി., 2019-ല്‍ പരാജയപ്പെട്ട 161 മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലാണ് പാര്‍ട്ടി ജയിച്ചത്. ഇത്തവണ പ്രത്യേകശ്രദ്ധ നല്‍കുന്ന 161 മണ്ഡലങ്ങളില്‍ 67 ഇടത്തുവിജയിക്കുന്നപക്ഷം അംഗബലം 370 ആയി ഉയര്‍ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ബി.ജെ.പിക്ക് 370-ലധികം സീറ്റുകളും എന്‍.ഡി.എയ്ക്ക് 400-ലധികം സീറ്റുകളും നേടേണ്ടതുണ്ടെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു.

ഡല്‍ഹിയില്‍ ശനിയാഴ്ച ആരംഭിച്ച ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളെ കേന്ദ്രീകരിച്ച നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അടുത്ത നൂറുദിവസത്തില്‍ ബൂത്തുതലം മുതല്‍ വികസിത ഭാരതം, ഗ്യാന്‍ ( ഗരീബ്, യുവ, അന്നദാതാ, നാരി) എന്നിവയുടെ സന്ദേശം എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം പാര്‍ട്ടിയ്ക്കുണ്ടായ കുതിപ്പിനെക്കുറിച്ചും നഡ്ഡ പറഞ്ഞു. മോദി സര്‍ക്കാര്‍ ഹാട്രിക് നേടുമെന്നും തുടര്‍ച്ചയായ മൂന്നാംവട്ടവും അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019-ന് ശേഷം നടന്ന 26 തിരഞ്ഞെടുപ്പുകളില്‍ 16 തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് വിജയിക്കാനായി. മോദിയുടെയും അദ്ദേഹത്തിന്റെ ഗ്യാരണ്ടിയിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടുമാത്രമാണ് ഇത് സാധ്യമായതെന്നും നഡ്ഡ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രതിപക്ഷം അനാവശ്യവും വൈകാരികവുമായ വിഷയങ്ങള്‍ ഉയര്‍ത്തുമെന്നും വികസനം, പാവപ്പെട്ടവര്‍ക്കായുള്ള നയങ്ങള്‍, രാജ്യത്തിന്റെ ആഗോളവളര്‍ച്ച എന്നീ വിഷയങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉറച്ചുനില്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പറഞ്ഞു.

ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗങ്ങള്‍. പഞ്ചായത്ത് ഭാരവാഹികള്‍മുതല്‍ 11,500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 210 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

ബി.ജെ.പി. ജയിക്കുന്ന 370 സീറ്റ് മുതിര്‍ന്ന നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിക്കുള്ള ആദരവാണെന്ന് മോദി പറഞ്ഞു. ജമ്മു-കശ്മീരിന് പ്രത്യേകപദവി വ്യവസ്ഥചെയ്ത ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കണമെന്ന് തുടക്കംമുതല്‍ ആവശ്യപ്പെട്ട നേതാവാണ് ശ്യാമപ്രസാദ് മുഖര്‍ജി. ഓരോ ബൂത്തിലും 2019-ല്‍ നേടിയതിനെക്കാള്‍ 370 വോട്ടുകള്‍ വീതം കൂടുതല്‍ നേടണമെന്നും പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

ദക്ഷിണേന്ത്യയിലും ബി.ജെ.പി. കരുത്തുറ്റ പാര്‍ട്ടിയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. 2014-ല്‍ ബി.ജെ.പി.ക്ക് അഞ്ചുസംസ്ഥാനങ്ങളിലാണ് ഭരണമുണ്ടായിരുന്നത്. 2024-ല്‍ 12 സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യാണ് ഭരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷി, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, കേന്ദ്ര-സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച സമാപിക്കും.


Read Previous

“എന്താവശ്യത്തിനും എന്നെ വിളിക്കാം”; അജിയുടെ കുടുംബത്തെ ചേർത്തുനിർത്തി, രാഹുൽഗാന്ധി

Read Next

കാര്‍ഡിന് 200രൂപയും, തപാല്‍ചിലവ് 45ഉം വാങ്ങുന്നുണ്ടെങ്കിലും, ആര്‍.സി.യും ലൈസന്‍സും കിട്ടാന്‍ ഇനി ആര്‍.ടി.ഓഫീസ് കയറിയിറങ്ങണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »