ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: പൊതുമണ്ഡലത്തിലെ തര്‍ക്കങ്ങള്‍ക്കിടയിലുണ്ടാകുന്ന വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്ക ണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാദപ്രതിവാദങ്ങള്‍ക്കിടയിലും രാഷ്ട്രീയ പ്രതിവാദങ്ങള്‍ ക്കിടയിലും ഒറ്റ തന്തയ്ക്ക് പിറന്നവന്‍ എന്ന പ്രയോഗം ഉണ്ടാകാറുണ്ട്. ഇതിലെ ശരികേട് ചൂണ്ടിക്കാണി ക്കുകയാണ് വിദ്യാഭ്യാസ മന്ത്രി. പ്രയോഗം തീര്‍ത്തും ശരികേടാണെന്നും സ്ത്രീവിരുദ്ധമാണെന്നും മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് എംയിസ് സ്ഥാപിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം ഈ പ്രയോഗം നടത്തിയത് വൈറല്‍ ആയിരുന്നു.

‘പാരമ്പര്യവും കുലമഹിമയും’ നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ഇത്തരം പ്രയോഗങ്ങള്‍. നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നത് പരസ്പര ബഹുമാനത്തി ന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും ലിംഗസമത്വത്തിന്റെയും പാഠങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഇത്തരം അധിക്ഷേപ വാക്കുകളെന്നും മന്ത്രി പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഒറ്റ തന്തയ്ക്ക് പിറന്നവന്‍…
നമ്മുടെ പൊതുമണ്ഡലത്തില്‍, പ്രത്യേകിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കിടയിലും വ്യക്തിപരമായ തര്‍ക്കങ്ങളിലും, ‘ഒറ്റ തന്തയ്ക്ക് പിറന്നവന്‍’ എന്ന പ്രയോഗം ഒരു വെല്ലുവിളിയായോ അധിക്ഷേപമായോ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടാറുണ്ട്. ഈ പ്രയോഗം പേറുന്ന അര്‍ത്ഥതലം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണ്.
എന്താണ് ഈ പ്രയോഗത്തിലെ ശരികേട്?
അത് സ്ത്രീവിരുദ്ധമാണ്: ‘ഒറ്റ തന്ത’ എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് പിതൃത്വത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇത് അങ്ങേയറ്റം പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടാണ്. ഇതിലൂടെ, ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനൊപ്പം, ആ വ്യക്തിയുടെ അമ്മയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞിന്റെ ജനനത്തില്‍ അച്ഛനോടൊപ്പം തുല്യ പങ്കുവഹി ക്കുന്ന അമ്മയെ പൂര്‍ണ്ണമായും അദൃശ്യമാക്കുന്ന ഒരു ഫ്യൂഡല്‍ പ്രയോഗമാണിത്.
അത് അബദ്ധജടിലവും അശാസ്ത്രീയവുമാണ്: മനുഷ്യര്‍ക്ക് ഒന്നിലധികം ബയോളജിക്കല്‍ പിതാക്കള്‍ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്. എന്നിട്ടും, ‘ഒറ്റ തന്തയ്ക്ക്’ എന്ന പ്രയോഗം ഒരു അസാധാരണമായ യോഗ്യതയായി അവതരിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമാണ്. ഇത് കേവലം അധിക്ഷേപം മാത്രമല്ല, അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നത്.
അത് മനുഷ്യവിരുദ്ധമാണ്: ഒരു വ്യക്തിയുടെ നിലപാടുകളെയോ ആശയങ്ങളെയോ വിമര്‍ശിക്കുന്നതിന് പകരം, അയാളുടെ ജനനത്തെയും മാതാപിതാക്കളെയും സംബന്ധിച്ച അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഒരാളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ ജനനത്തെ ഉപയോഗിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്.
അത് കാലഹരണപ്പെട്ടതാണ്: ‘പാരമ്പര്യവും കുലമഹിമയും’ നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ഇത്തരം പ്രയോഗങ്ങള്‍. നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നത് പരസ്പര ബഹുമാനത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും ലിംഗസമത്വത്തിന്റെയും പാഠങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഇത്തരം അധിക്ഷേപ വാക്കുകള്‍.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ, കുടുംബത്തെയും ജനനത്തെയും അധിക്ഷേപിച്ചുകൊണ്ടല്ല. വാക്കുകള്‍ ആയുധങ്ങളാണ്, അത് മുറിവേല്‍പ്പിക്കാനല്ല, മറിച്ച് മെച്ചപ്പെട്ട ഒരു സമൂഹത്തെ രൂപപ്പെടുത്താനാകണം ഉപയോഗിക്കേണ്ടത്. നമ്മുടെ പൊതുമണ്ഡലം കൂടുതല്‍ സംസ്‌കാ രസമ്പന്നമാകാന്‍ ഇത്തരം പിന്തിരിപ്പന്‍ പ്രയോഗങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ നമുക്കോരോരു ത്തര്‍ക്കും, പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
