Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


തൃശൂര്‍: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടിസ് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ജോണ്‍ ബ്രിട്ടാസ് വിളിച്ചത്. ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദമായ ഒന്നുമില്ല. സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അന്ന് അസാധാരണമായ സമരമാണ് നടന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായിട്ടാണ് സമരം തുടങ്ങിയത്. അത് അംഗീകരിക്കാനാകില്ല. അതിനാല്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ നടപടികളുമായി മുന്നോട്ടു പോയി. പിന്നീട് സമരം തീര്‍ക്കണമെന്ന് അവരുടെ ഭാഗത്തു നിന്ന് തോന്നല്‍ ഉണ്ടായി. ഞങ്ങളുടെ ഭാഗത്തു നിന്നും ചില പോസിറ്റീവ് സിഗ്നല്‍ നല്‍കിയിട്ടുണ്ട്.

പ്രശ്‌നം പരിഹരിക്കണമെന്ന് യുഡിഎഫിന് തോന്നി, അതിന് ശ്രമം നടത്തി. യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ടാണ് ചര്‍ച്ചയ്ക്ക് ഉണ്ടായത്. ഞങ്ങള്‍ പറഞ്ഞ രീതിയില്‍ ഫലം ഉണ്ടായി എന്നതാണ് ഞങ്ങളുടെ സാറ്റിസ്ഫാക്ഷന്‍ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങള്‍ ഓപ്പണ്‍ ചെയ്യാനില്ല. ഇതിന്റെ പേരില്‍ പ്രമുഖ പദവിയില്‍ ഇരിക്കുന്നവരെ തേജോവധം ചെയ്യാനില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം സമ്മതിക്കാന്‍ കഴിയില്ലായിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അതിനോട് യുഡിഎഫിനും യോജിപ്പായിരുന്നു. സിറ്റിങ് ജഡ്ജി വേണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നാണ് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.


Read Previous

ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷനായുള്ള (JEE) അഡ്മിറ്റ് കാര്‍ഡുകള്‍ ഔദ്യോഗികമായി പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം; അറിയേണ്ടതെല്ലാം

Read Next

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »