Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

മറ്റൊരാളുടെ ശരീരത്തിൽ പഠിക്കാൻ കഴിയില്ല, എന്നാൽ സ്വന്തം ശരീരത്തിൽ പഠിക്കാൻ ആരുടേയും അനുവാദം വേണ്ട: പഠിക്കാൻ വേണ്ടി പാമ്പുകളിൽ നിന്ന് മനഃപൂർവ്വം കടി വാങ്ങിയിട്ടുണ്ടെന്ന് വാവ സുരേഷ്


പഠിക്കാൻ വേണ്ടി പാമ്പുകളിൽ നിന്ന് താൻ കടി വാങ്ങിയിട്ടുണ്ടെന്ന് പ്രശസ്ത പാമപു പിടുത്തക്കാരൻ വാവ സുരേഷിൻ്റെ വെളിപ്പെടുത്തൽ. കൗമുദി ടിവിയുടെ സ്നേക്ക് മാസ്റ്റർ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സെെനിക സ്കൂളിലെ വിദ്യാർത്ഥി കളുമായി നടന്ന സംവാദത്തിലാണ് വാവസുരേഷ് ഈ വെളിപ്പെടുത്തൽ നടത്തിയത്. പഠിക്കാൻ വേണ്ടിയാണ് ഈ കടികൾ താൻ വാങ്ങിയതെന്നും മുഴുവൻ കണക്കെടു ത്താൽ ഏകദേശം നാലായിരത്തോളം കടികൾ തനിക്കു ലഭിച്ചിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.

താൻ പാമ്പു പിടുത്തം 35 വർഷമായി നടത്തുന്നു. ഏകദേശം അൻപതിനായിരത്തി ലധികം പാമ്പുകളെ താൻ പിടികൂടിയിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു. 231 രാജവെമ്പാലകളേയും താൻ പിടികൂടിയിട്ടുണ്ട്. ഇത്രയധികം രാജവെമ്പാലകളെ പിടികൂടിയ മറ്റൊരാൾ കേരളത്തിലില്ലെന്നും വാവസുരേഷ് വിദ്യാർത്ഥികളോട് വ്യക്തമാക്കി. അതേസമയം അങ്ങനെയൊരാൾ കേരളത്തിന് വെളിയിലുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും വാവ സുരേഷ് പറഞ്ഞു.

കടി വാങ്ങിയ കാര്യത്തിലും താൻ മുന്നിലാണ്. ഏകദേശം നാലായിരത്തിലധികം കടികൾ താൻ പാമ്പുകളിൽ നിന്നും വാങ്ങിയിട്ടുണ്ട്. അതിൽ കുറച്ചു കടികൾ സ്വന്തമായി വാങ്ങിയതാണ്. ശരീരത്തിലെ ചർമ്മം തുളച്ച് അകത്തു പോകാത്ത രീതിയിൽ സംഭവിക്കുന്ന ചില കടികളുണ്ട്. അത്തരത്തിലുള്ള നിരവധി കടികൾ താൻ കരുതിക്കൂട്ടി വാങ്ങിയിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു. പഠനത്തിനു വേണ്ടിയാണ്. ഈ കടികൾ താൻ വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരാളിൽ നമുക്ക് പഠിക്കാൻ കഴിയില്ല. പഠിക്കണമെങ്കിൽത്തന്നെ അയാളുടെ അനുീവാദം വേണം. എന്നാൽ ഒരാൾക്ക് സ്വയം പഠിക്കാം. അതിന് ആരുടെയും അനുവാദം വേണ്ടെന്നും വാവ സുരേഷ് വ്യക്തമാക്കി.രാജവെമ്പാലയുടെ ആദ്യ പേര് കൃഷ്ണ സർപ്പമെന്നാണെന്നും കേരളത്തിൽ രാജവെമ്പാല കടിച്ചുള്ള ആദ്യ രേഖപ്പെടു ത്തിയ മരണം തിരുവനന്തപുരം മൃഗശാല സൂക്ഷിപ്പുകാരനായ ഹർഷാദിൻ്റേതാ ണെന്നും വാവ സുരേഷ് പറയുന്നുണ്ട്.


Read Previous

രാജസ്ഥാനിൽ നാല് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചു

Read Next

ഒറ്റക്കൊറ്റയ്ക്കാണ് ഇവർ പ്രവർത്തിക്കുന്നത്, നഗ്നതാ പ്രദർശനത്തിന് ശേഷം സ്ത്രീകളുടെ   ഷോക്ക് കണ്ട്  രസിക്കും പിന്നെ സ്ഥലം വിടും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »