കല്‍പ്പറ്റ: കാട്ടാന ആക്രമണത്തെത്തുടര്‍ന്നുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ജില്ലാ പ്രസിഡന്റ്. ളോഹയിട്ട ചിലരാണ് സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഒരു വിഭാഗം ആള്‍ക്കാര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധു ആരോപിച്ചു. ആളുകള്‍ പ്രതിഷേധിച്ച സമയത്ത്, ഏകപക്ഷീയമായി ഒരു
മാനന്തവാടി: രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനം ആശ്വാസം നല്‍കിയെന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ കുടുംബം പ്രതികരിച്ചു. ഇന്ന് രാവിലെയാണ് അദേഹം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയു ടെയും പോളിന്റെയും വീടുകള്‍ അദേഹം സന്ദര്‍ശിച്ചത്. എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍
വയനാട്ടിലെ വന്യജീവി ആക്രമണത്തിലെ ജനകീയ പ്രതീഷേധം തുടരുന്നതിനിടെ എംപി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും. ഭാരത് ജോഡോ യാത്ര താത്കാലികമായ നിര്‍ത്തിവച്ചാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. വൈകീട്ട് അഞ്ച് മണിക്ക് വാരാണാസിയില്‍ നിന്ന് യാത്രതിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇന്ന് രാത്രിയെത്തുന്ന രാഹുല്‍ നാളെ ഉച്ചവരെ മണ്ഡലത്തില്‍ തുടരും. അതിനുശേഷം
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കുറുവ ദ്വീപിലെ ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ പാക്കം സ്വദേശി പോള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ദിവസങ്ങളായി വയനാട്ടിലെ ജനവാസമേഖലകളില്‍ വന്യജീവികളുടെ സാന്നിധ്യം വര്‍ധിച്ചതോടെ പുറത്തിറ ങ്ങാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. ഇന്ന് രാവിലെ ഒന്‍പതരയോട് കൂടിയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
കല്‍പ്പറ്റ: ഈ മാസം 13 ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം കര്‍ഷകന്‍ അജീഷിനെയും ആന കുത്തികൊന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്
വയനാട് മാനന്തവാടി പടമലയില്‍ വീട്ടുമുറ്റത്ത് കയറി ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. ആനയെ പിടികൂടി കാട്ടിലേക്ക് വിടാനാണ് നിര്‍ദ്ദേശം. ഇതിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ അടക്കം എത്തിക്കും. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം
മാനന്തവാടി: ബന്ദിപ്പൂരില്‍ ചരിഞ്ഞ കാട്ടാന തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ പെല്ലറ്റ് പാടുകളെന്ന് കണ്ടെത്തല്‍. മരണശേഷമുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കര്‍ണാടകയിലെ തോട്ടങ്ങളിലിറങ്ങിയപ്പോഴാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് നിഗമനം. കൂടാതെ ശരീരത്തിനുള്ളിലെ പഴുപ്പ് ആഴമേറിയതാണെന്നും പലയിടങ്ങളിലേക്കും പടര്‍ന്നിട്ടുമുണ്ടായിരുന്നു. ഹൃദയാഘാതത്തിന് പുറമേ അണുബാധയെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ശേഷി കുറഞ്ഞതും മരണകാരണമായെന്നാണ് വിലയിരുത്തല്‍. തണ്ണീര്‍ക്കൊമ്പന്റെ മരണത്തെ
കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാനക്കൂട്ടത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച സഞ്ചാരികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരാള്‍ ആനയുടെ കാലുകള്‍ക്കും തുമ്പിക്കൈയ്ക്കുമിടയില്‍ പെട്ടെങ്കിലും ഉരുണ്ടുമാറിയത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നു വന്ന ലോറി കണ്ട് ആന കാട്ടിലേക്കു തിരിച്ചുകയറിയതോടെയാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്. സംഭവം നടക്കവേ അതുവഴിയെത്തിയ കാര്‍
വയനാട്: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവീട്ടില്‍ ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ല. ചന്ദ്രമതിയുടെ
വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പ്രകാശൻ മൊറാഴയുടെയും പ്രസീത അഴീക്കോടിന്‍റെയും രഹസ്യമൊഴി എടുത്തു. മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സികെ ജാനുവിന് കെ സുരേന്ദ്രൻ പണം