ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബെയ്‌ജിംഗ് : ചൈനീസ് ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയുമായി ചൈന. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചു. ഏപ്രിൽ പത്ത് മുതൽ തീരുമാനം പ്രാബല്യത്തിലാകും.

ചൈനയുടെ ഉത്പന്നങ്ങൾക്ക് ട്രംപ് കഴിഞ്ഞ ദിവസം 34 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതോടെ ചൈനയുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക ഈടാക്കുന്ന മൊത്തം തീരുവ 54 ശതമാനമായി ഉയർന്നതാണ് ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചത്. പ്രതിവർഷം 34.8 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് ചൈന അമേരിക്കയിലേക്ക് അയയ്ക്കുന്നത്.അതേസമയം,12.53 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് അമേരിക്ക ചൈനയിലേക്ക് അയയ്ക്കുന്നത്. ഈ വ്യാപരക്കമ്മിയാണ് ട്രംപിന്റെ നടപടിക്ക് കാരണം.
ഇറക്കുമതി തീരുവയ്ക്ക് പുറമേ ചൈനയിൽ നിന്നുള്ള മറ്റ് ഇറക്കുമതികൾക്കും യു.എസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള 800 ഡോളർ താഴെ വിലയുള്ള പാഴ്‌സലുകൾക്കുള്ള നികുതി ഇളവുകളും നിറുത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പാഴ്സലുകൾക്ക് 30 ശതമാനമോ ഓരോ ഉത്പന്നത്തിനും 25 മുതൽ 50 ഡോളർ വരെ നികുതിയോ ഈടാക്കാനാണ് നിർദ്ദേശം.
കാനഡയും അമേരിക്കയ്‌ക്കെതിരെ അധിക തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. യു.കെയും യൂറോപ്യൻ യൂണിയനും അടക്കമുള്ള സഖ്യകക്ഷികൾ പോലും അമേരിക്കൻ ഉത്പന്നങ്ങൾക്ക് തിരിച്ചടി തീരുവ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.
