ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നജറാനിൽ പ്രവർത്തനം ആരംഭിക്കുന്നു അല്‍അസ്സാം മാളിലെ ഗ്രൗണ്ട് ഫ്ലോറില്‍ ഒരുക്കിയിരിക്കുന്ന ഹൈപ്പര്‍ 2025 ജൂലായ് 30 ന് വൈകീട്ട് അഞ്ചു മണിക്ക് ഉത്ഘാടനം ചെയ്യും സൗദി ഭരണ പ്രമുഖർ. ഫ്ലീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍മാരായ മുഹസിന്‍ അഹമ്മദ്. റാഷിദ് അഹമ്മദ് നജ്റാനിലെ പൗരപ്രമുഖര്‍, വിവിധ കമ്മ്യൂണിനേതാക്കള്‍ തുടങ്ങി നിരവധി വെക്തിതങ്ങള്‍ ഉത്ഘാടനചടങ്ങില്‍ സംബന്ധിക്കും
സൗദിയിലെ ഉപഭോക്താക്കള്‍ക്ക് എന്നും കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കിവരുന്ന സിറ്റി ഫ്ലവര്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന വില്‍പനയോടനുബന്ധിച്ച് ആദ്യത്തെ 200 ഉപഭോക്താക്ക ള്‍ക്ക് 50 റിയാലിന്‍റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ ക്കാണ് 50 റിയാലിൻ്റെ വൗചര്‍ നേടാന്‍ അവസരം ലഭിക്കുക. കൂടാതെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാന മത്സര പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്, എല്ലാ ആഴ്ചയിലും പത്ത് പേര്‍ക്ക് പത്ത് ടി വി സമ്മാനമായി നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ലഭ്യമാണ്.
ഭക്ഷ്യവിഭവങ്ങളുടെ വലിയൊരു ശ്രേണിതന്നെയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് സൗദിയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ നജ്റാനിലെ ഹൈപ്പറില്‍ ഒരുക്കിയി ട്ടുണ്ട്, ഭക്ഷണം കഴിക്കുന്നതിനായിട്ടുള്ള ഫുഡ് കോര്‍ട്ട് എന്നിവയും പുതിയ ഷോറൂമില്‍ സജ്ജീകരി ച്ചിട്ടുണ്ട്.
സൗദി- ഇന്ത്യന്‍ പച്ചകറികള്‍, വിവിധ രാജ്യങ്ങളിലെ പഴവര്‍ഗങ്ങള്‍, മത്സ്യം, റെഡ് മീറ്റ്, ലോകോത്തര തുണിത്തരങ്ങള്‍ ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, പാദരക്ഷകള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോ ണിക്‌സ്, മെന്‍സ്‌വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റു കളിലായി ഇരുപത്തിയായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിൻ്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെൻ്റ് വക്താക്കള്‍ അറിയിച്ചു.
