ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, റിയാദ് നഗരത്തിലും ഖർജ് ഗവർണറേറ്റിലും പുതിയ ‘നാഷണൽ ഏർലി വാണിംഗ് സിസ്റ്റം’ (National Early Warning System) പരീക്ഷണാടി സ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് അതിവേഗം സുരക്ഷാ നിർദ്ദേശങ്ങൾ കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പരീക്ഷണത്തിന്റെ ഭാഗമായി റിയാദിലെയും ഖർജിലെയും താമസക്കാരുടെ മൊബൈൽ ഫോണു കളിൽ ഉച്ചത്തിലുള്ള അലാറത്തോടു കൂടിയ സന്ദേശങ്ങൾ എത്തും. മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാണെങ്കിലും ഈ പ്രത്യേക അലാറം ശബ്ദിക്കും. ഒപ്പം സ്ക്രീനിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ മുന്നറിയിപ്പ് സന്ദേശം തെളിയുകയും ചെയ്യും.തൊരു പരീക്ഷണ ഘട്ടം മാത്രമാണെന്നും സന്ദേശം ലഭിക്കു മ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
പ്രകൃതിക്ഷോഭങ്ങൾ, കനത്ത മഴ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സെൽ ബ്രോ ഡ്കാസ്റ്റ് (Cell Broadcast) സാങ്കേതികവിദ്യ ഉപയോഗിച്ച് നിശ്ചിത പ്രദേശത്തെ എല്ലാവരിലേക്കും ഒരേസമയം വിവരങ്ങൾ എത്തിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം.
സന്ദേശം ലഭിക്കുന്നവർ സിവിൽ ഡിഫൻസ് നൽകുന്ന ലിങ്ക് വഴി തങ്ങളുടെ പ്രതികരണം (Feedback) അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
