Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഒമാനില്‍ ബലിപെരുന്നാള്‍ അവധിയില്‍ സമ്പൂര്‍ണ്ണ ലോക് ഡൗൺ ഏര്‍പെടുത്തി ഒമാൻ സുപ്രീം കമ്മിറ്റി.


മസ്‌കത്ത് : ബലിപെരുന്നാൾ ദിനമായ ഇന്നു മുതൽ ശനിയാഴ്ച വരെ ഒമാനിൽ സമ്പൂർണ ലോക് ഡൗൺ. യാത്രകൾ, പൊതുസ്ഥലങ്ങളിലെ ഒത്തുചേരൽ എന്നിവയെല്ലാം ഈ കാലയളവിൽ നിരോധി ച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹ ചര്യത്തിലാണ് ഒമാൻ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങിയത്. ജൂൺ മാസത്തിൽ മാത്രം 755 ജീവനു കളാണ് കോവിഡ് മഹാമാരി കാരണം രാജ്യത്ത് പൊലിഞ്ഞത്. ഈ സാഹചര്യത്തിൽ സമ്പൂർണ അട ച്ചിടൽ വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. പെരുന്നാൾ ദിനങ്ങളിലെ ആഘോഷവും തിരക്കും രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന വിദഗ്ധാഭിപ്രായത്തെ തുടർന്നാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്.


എന്നാൽ ബലിമാംസ വിതരണം, പെരുന്നാൾ നിസ്‌കാരം എന്നിവ കർശന നിയന്ത്രണങ്ങളോടെ നിർവ ഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൂട്ടം കൂടിയുള്ള യാതൊരു ആഘോഷവും പാടില്ല. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും സുൽ ത്താനേറ്റ് ഗ്രാൻഡ് മുഫ്തി ശൈഖ് അഹ്മദ് ബിൻ ഹമദ് അൽഖലീലി പറഞ്ഞു. എത്രയും പെട്ടെന്ന് ഈ സാഹചര്യത്തിൽനിന്ന് രാജ്യം മുക്തമാവട്ടെ എന്നും അദ്ദേഹം പ്രാർഥിച്ചു.

കോവിഡ് നിയന്ത്രണത്തിന് രാജ്യം സ്വീകരിച്ച പ്രതിരോധ മാർഗങ്ങളെ പൊതുജനം സ്വാഗതം ചെയ്തു. ലോക്ഡൗണിൽ വീട്ടിനകത്ത് പെരുന്നാൾ ആഘോഷിക്കുന്നത് പ്രയാസകരമാണെന്നും എന്നാൽ സുപ്രീം  കമ്മിറ്റിയുടെ തീരുമാനം നല്ലതിനു വേണ്ടിയാണെന്നും രണ്ട് കുട്ടികളുടെ മാതാവായ നമ അൽകിന്ദി പറഞ്ഞു.

പെരുന്നാൾ ദിനങ്ങൾ സുരക്ഷിതമായി ആഘോഷിക്കാൻ ഈ അവസരം എല്ലാവരും വിനിയോഗി ക്കണമെന്ന് സ്വദേശി യുവാവ് അവാതിഫ് അൽസയ്ദി പറഞ്ഞു. അതേസമയം, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സമ്മിശ്രമായാണ് അടച്ചിടലിനോട് പ്രതികരിച്ചത്.


Read Previous

ഹാജിമാർ ജീവിത സാഫല്യം നേടി അറഫയോട് വിടചൊല്ലി, ഹജ്ജ്‌ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു, ഹാജിമാർ സുരക്ഷിതർ, സകല ജീവജാലങ്ങളോടും നന്മ ചെയ്യണമെന്നാണ് ഇസ്‌ലാം ഉൽഘോഷിക്കുന്നത്.ബന്ധുക്കളോടും നന്മ പുലർത്തണം. അറഫാസംഗമത്തില്‍ ഇമാം ശൈഖ് ഡോ. ബന്ദർ ബലീല.

Read Next

അവയവദാനം: കോവിഡ് സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »