Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉഗാണ്ടയിൽ ആശങ്കയായി ‘ഡിൻക ഡിൻക’ വൈറസ്: ഉറവിടം കണ്ടെത്തിയിട്ടില്ല; കർശന നിർദ്ദേശവുമായി ആരോഗ്യ വിദഗ്ധർ


ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയിൽ 300-ഓളം പേരിൽ പുതിയ തരം വൈറസ് കണ്ടെതതിയതായി റിപ്പോർട്ട്.. കൂടുതലും സ്ത്രീകളിലും പെൺകുട്ടികളിലുമാണ് വൈറസ് കണ്ടെത്തിയത്. ‘നൃത്തം പോലെ കുലുക്കുക’ എന്നർത്ഥം വരുന്ന ‘ഡിൻക ഡിൻക’ എന്ന് പ്രാദേശികമായി വിളിക്കുന്ന വൈറസ് ബാധ പേടിപ്പെടുത്തുന്നതാണ്.

പനിയും ശരീരത്തിൻ്റെ അനിയന്ത്രിതമായ വിറയലും ചലനശേഷിയെ സാരമായി ബാധിക്കുന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഡിൻക ഡിൻക വൈറസ് ബാധിച്ചവരിൽ പനിക്കൊപ്പം ശരീരം വിറയ്ക്കുന്നതും കടുത്ത തളർച്ചയും ഉൾപ്പെടുന്ന നിരവധി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല കേസുകളിൽ ആളുകൾക്ക് പക്ഷാഘാതവും അനുഭവപ്പെടുന്നു.

മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, നേരത്തെയുള്ള വൈദ്യസഹായം തേടേണ്ടതിൻ്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയുന്നു.കമ്മ്യൂണിറ്റി ഹെൽത്ത് ടീമുകൾ നൽകുന്ന ആൻ്റിബയോ ട്ടിക്കുകളാണ് നിലവിൽ ചികിത്സയിൽ ഉൾപ്പെടുന്നത്. സാധാരണഗതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗികൾ സുഖം പ്രാപിക്കുമെന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ കിയിത ക്രിസ്റ്റഫർ പറഞ്ഞു.

ഹെർബൽ ഔഷധങ്ങളെ ആശ്രയിക്കുന്നതിനോട്  യോജിക്കുന്നില്ല, “ഹെർബൽ മെഡിസിൻ ഈ രോഗത്തെ ചികിത്സിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ജില്ലാ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പരിചരണം തേടണമെന്ന് അദ്ദേഹം രോഗബാധിതരായ ആളുകളോട് അഭ്യര്‍ഥിച്ചു”

ഈ അസുഖം പടരുന്നത് തടയാൻ, നല്ല ശുചിത്വം പാലിക്കാനും രോഗബാധിതരായ വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കാനും പുതിയ കേസുകൾ പ്രാദേശിക ആരോഗ്യ ടീമുകളെ ഉടൻ റിപ്പോർട്ട് ചെയ്യാനും ആരോഗ്യ അധികാരികൾ ശുപാർശ ചെയ്യുന്നു.

ബുണ്ടിബുഗ്യോയ്ക്ക് പുറത്ത് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർ കിയിത സ്ഥിരീകരിച്ചു. രോഗം ബാധിച്ച വ്യക്തികളിൽ നിന്നുള്ള സാമ്പിളുകൾ കൂടുതൽ വിശകലനത്തിനായി ഉഗാണ്ടയുടെ ആരോഗ്യ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്, എന്നാൽ ഔദ്യോഗിക രോഗനിർണയം ഇപ്പോഴും തീർച്ചപ്പെടുത്തിയിട്ടില്ല. ഫ്രാൻസിലെ സ്ട്രാസ്‌ബർഗിൽ 1518-ൽ ഉണ്ടായ “ഡാൻസിംഗ് പ്ലേഗ്”  പോലെ സാമ്യമുള്ളതാണ് പുതിയ വൈറസ്,

പനി, തലവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയാണ് ഡിആർസിയിലെ ലക്ഷണങ്ങൾ. ഇൻഫ്ലുവൻസ, കൊവിഡ്-19, മലേറിയ, അല്ലെങ്കിൽ അഞ്ചാംപനി തുടങ്ങിയ ശ്വാസകോശ രോഗകാരി കൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടരുകയാണ്. “ഡിസീസ് എക്സ്” ആകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ തള്ളിക്കളഞ്ഞിട്ടില്ല. 


Read Previous

സൗദി അറേബ്യയിൽ ‘വെെറ്റ് ഗോൾഡ്’ നിക്ഷേപം കണ്ടെത്തി

Read Next

ബിജെപിയുടെത് ‘പുതിയ തന്ത്രം’; എംപിമാരുടെ കയ്യാങ്കളി അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »